ഓസ്‌ട്രേലിയ പൊരുതി കയറുമോ? ലബുഷെയ്ന്‍- സ്റ്റാര്‍ക്ക് കൂട്ടുകെട്ട് അര്‍ധ സെഞ്ച്വറി പിന്നിട്ടു

ഡേവിഡ് വാര്‍ണര്‍ (13), മിച്ചല്‍ മാര്‍ഷ് (7), സ്റ്റീവ് സ്മത്ത് (19), ജോഷ് ഇംഗ്ലിസ് (5), ഗ്ലെന്‍ മാക്‌സ്‌വെല്‍ (3), മാര്‍ക്കസ് സ്‌റ്റോയിനിസ് (5) എന്നിവരാണ് പുറത്തായത്
ലബുഷെയ്ന്‍/ പിടിഐ
ലബുഷെയ്ന്‍/ പിടിഐ
Updated on
2 min read

ലഖ്‌നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയ തിരിച്ചു കയറാന്‍ പൊരുതുന്നു. 312 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന അവര്‍ക്ക് 70 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായിരുന്നു. അവിടെ നിന്നു അവര്‍ സ്‌കോര്‍ 100 കടത്തി. മര്‍നസ് ലബുഷെയ്‌നും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. ഇരുവരും ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുമായി ബാറ്റിങ് തുടരുന്നു. 

64 പന്തുകള്‍ നേരിച്ച് ലബുഷെയ്ന്‍ 40 റണ്‍സുമായും 47 പന്തില്‍ 27 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ക്രീസില്‍. നിലവില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് അവര്‍ പിരിയാത്ത ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെന്ന നിലയിൽ.

ഇന്ത്യക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയോടും അവരെ തോല്‍വി തുറിച്ചു നോക്കുന്നു. ഡേവിഡ് വാര്‍ണര്‍ (13), മിച്ചല്‍ മാര്‍ഷ് (7), സ്റ്റീവ് സ്മത്ത് (19), ജോഷ് ഇംഗ്ലിസ് (5), ഗ്ലെന്‍ മാക്‌സ്‌വെല്‍ (3), മാര്‍ക്കസ് സ്‌റ്റോയിനിസ് (5) എന്നിവരാണ് പുറത്തായത്. 

242 പന്തില്‍ 9എട്ട് റണ്‍സുമായി മര്‍നസ് ലെബുഷെയ്‌നാണ് ഏക പ്രതീക്ഷ. ഒരു റണ്ണുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് ലബുഷെയ്‌നിനു കൂട്ടായി ക്രീസില്‍.

ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ലുന്‍ഗി എന്‍ഗിഡി, മാര്‍ക്കോ ജന്‍സന്‍, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറിയടിച്ച ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോറിലെത്തിയത്. 90 പന്തിലാണ് താരം ശതകം നേടിയത്. 106 പന്തില്‍ 8 ഫോറും 5 സിക്‌സും സഹിതം 109 റണ്‍സുമായി ഡി കോക്ക് മടങ്ങി.

ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍മാര്‍ 108 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 108 റണ്‍സില്‍ നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ക്വിന്റന്‍ ഡി കോക്കിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് ബവുമ മടങ്ങിയത്. ഗ്ലെന്‍ മാക്‌സ്വെലാണ് ബവുമയെ മടക്കിയത്.  

പിന്നീട് ക്രീസിലെത്തിയവരില്‍ എയ്ഡന്‍ മാര്‍ക്രം അര്‍ധ സെഞ്ച്വറി നേടി. താരം 44 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും സഹിതം 56 റണ്‍സ് അടിച്ചു. 

ക്യാപ്റ്റന്‍ ടെംബ ബവുമ (35), വാന്‍ ഡെര്‍ ഡുസന്‍ (26), ഹെയ്ന്റിച് ക്ലാസന്‍ (29), ഡേവിഡ് മില്ലര്‍ (17), മാര്‍ക്കോ ജെന്‍സന്‍ (26) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കളി കഴിയുമ്പോള്‍ കേശവ് മഹാരാജ്, കഗിസോ റബാഡ എന്നിവര്‍ റണ്ണൊന്നുമില്ലാതെ ക്രീസില്‍. 

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com