ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമോ? മുംബൈ ഇന്ത്യന്‍സ് വന്‍തുക മുടക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈയിലേക്ക് ഹര്‍ദികിനെ എത്തിക്കുന്നതിന് മുംബൈ ഇന്ത്യന്‍സ് വന്‍തുക മുടക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഹര്‍ദിക് പാണ്ഡ്യ/എഎഫ്പി
ഹര്‍ദിക് പാണ്ഡ്യ/എഎഫ്പി
Updated on
1 min read

മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈയില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന ഹര്‍ദിക് 2022ലാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ എത്തിയത്. അരങ്ങേറ്റ സീസണില്‍ തന്നെ ഹര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിച്ചു. 

മുംബൈയിലേക്ക് ഹര്‍ദികിനെ എത്തിക്കുകന്നതിന് മുംബൈ ഇന്ത്യന്‍സ് വന്‍തുക മുടക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ട്രാന്‍സ്ഫറിനാണ് മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നത് എന്നാണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട്.  പ്ലെയര്‍ ട്രേഡില്‍ ഹാര്‍ദിക്കാനായി മുംബൈ ഫ്രാഞ്ചൈസി 15 കോടി രൂപ ഗുജറാത്ത് ടൈറ്റന്‍സിന് നല്‍കും. ഇത് കൂടാതെ വലിയൊരു ട്രാന്‍സ്ഫര്‍ ഫീ കരാറിന്റെ ഭാഗമാണ് എന്നും ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2022 ഐപിഎല്‍ സീസണ്‍ ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം പാണ്ഡ്യക്കായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിലെ രണ്ട് സീസണുകളില്‍ 30 ഇന്നിംഗ്സില്‍ 41.65 ശരാശരിയിലും 133.49 സ്‌ട്രൈക്ക് റേറ്റിലും 833 റണ്‍സും 8.1 ഇക്കോണമിയില്‍ 11 വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ സ്വന്തമാക്കി. ഐപിഎല്‍ കരിയറിലാകെ 123 മത്സരങ്ങളില്‍ 2309 റണ്‍സും 53 വിക്കറ്റും ഹര്‍ദിക് പാണ്ഡ്യയുടെ പേരിലുണ്ട്.  2015 മുതല്‍ 2021 വരെ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ ഹര്‍ദിക് കിരീടം നേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com