

ചെന്നൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഋതുരാജ് ഗെയ്ക് വാദ്, റിങ്കു സിങ് തുടങ്ങിയവരെ തഴഞ്ഞതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം എസ് ബദരിനാഥ്. റിങ്കു സിങ്, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെപ്പോലുള്ളവർ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തത് കാണുമ്പോൾ, ഇവർക്ക് ഒരു മോശം പ്രതിച്ഛായ ആവശ്യമാണെന്ന് ചിലപ്പോൾ തോന്നുന്നുവെന്ന് ബദരീനാഥ് പറഞ്ഞു.
'താരങ്ങൾക്ക് ബാഡ് ഗയ് ഇമേജ് ഉണ്ടായിരിക്കണം. ബോളിവുഡ് നടിമാരുമായി ബന്ധമുണ്ടായിരിക്കണം. നല്ല മാനേജർമാർ വേണം. ഒപ്പം ശരീരത്തിൽ നിറയെ ടാറ്റൂവും വേണം. അല്ലാത്തവർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടില്ല'. ബദരിനാഥ് ടീം സെലക്ഷനെതിരെ ആഞ്ഞടിച്ചു. 'ഗെയ്ക് വാദിനെ ടി 20, ഏകദിന ടീമുകളിൽ ഉൾപ്പെടുത്താതിരുന്നത് ഞെട്ടിച്ചു'വെന്നും ബദരിനാഥ് അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യയുടെ സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ കളിച്ച ഋതുരാജ് ഗെയ്‍ക്‌വാദ് മൂന്നു മത്സരങ്ങളിൽനിന്ന്, ഏഴ്, 77, 49 സ്കോറുകളാണു നേടിയത്. സിംബാബ് വെ പര്യടനത്തിന് മുമ്പ് നടന്ന മഹാരാഷ്ട്ര പ്രീമിയർ ലീഗിലും ഗെയ്ക് വാദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ബദരീനാഥ് കൂട്ടിച്ചേർത്തു.
സിംബാബ് വെക്കെതിരെ 46 പന്തിൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയ്ക്കും ഒരു ടീമിലും സ്ഥാനമില്ല. ബദരീനാഥ് പറഞ്ഞു. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളാണ് ട്വന്റി20 പരമ്പരയില്‍ ടീം ഇന്ത്യയുടെ ഓപ്പണര്‍. ടി20 ടീമിൽ യുവതാരങ്ങളായ റിയാൻ പരാഗ്, രവി ബിഷ്ണോയി എന്നിവർ ഇടം പിടിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates