സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ റിസർവ് ദിനത്തിലെ കളിയിൽ ഇന്ത്യയുടെ ഇന്നിങ്സ് 170 റൺസിന് അവസാനിച്ചു. 53 ഓവറിൽ 139 റൺസാണ് മത്സരം ജയിക്കാൻ കിവീസിനു വേണ്ടത്.
64ന് 2 എന്ന സ്‌കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോർ 71ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ വിരാട് കോഹ് ലി (29 പന്തിൽ 13) ആണ് ആദ്യം പുറത്തായത്. പിന്നാലെ ചേതേശ്വർ പൂജാര (15), അജിൻക്യ രഹാനെ (15), രവീന്ദ്ര ജഡേജ (16), ഋഷഭ് പന്ത് (41), രവിചന്ദ്രൻ അശ്വിൻ (7) എന്നിവർ പുറത്തായി. പന്ത്– ജഡേജ സഖ്യം 6–ാം വിക്കറ്റിൽ 41 റൺസ് ചേർത്താണ് പിരിഞ്ഞത്. 4 വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി, 3 വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ട്, കോഹ് ലിയെയും പൂജാരയെയും മടക്കിയ കൈൽ ജയ്മിസൻ എന്നിവരാണ് ഇന്ത്യൻ നിരയെ ചുരുട്ടിക്കെട്ടിയത്.
അഞ്ചാം ദിനമായ ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. 30 റൺസെടുത്ത രോഹിത് ശർമ്മയുടെയും 8 റൺസെടുത്ത ഗില്ലിന്റെയും വിക്കറ്റുകൾ നഷ്ടമായിരുന്നു. സൗത്തിക്കായിരുന്നു രണ്ട് വിക്കറ്റുകളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates