'കൈയില്‍ പണമുണ്ടായിരുന്നില്ല; മുന്ന് വര്‍ഷം ഹര്‍ദിക്കും ക്രുണാലും കഴിച്ചത് മാഗി മാത്രം'; താരങ്ങളെ സ്വന്തമാക്കിയ കഥ വെളിപ്പെടുത്തി നിത അംബാനി

അതിനാല്‍ മുംബൈ ഇന്ത്യന്‍സിനെ ഇന്ത്യ ക്രിക്കറ്റിന്റെ നഴ്‌സറി എന്ന് വിളിക്കുന്നത് ശരിയാണെന്ന് കരുതുന്നതായും നിത അംബാനി പറഞ്ഞു
No money, Pandya brothers said they had Maggi for 3 years: Nita Ambani on MI find
ഹര്‍ദിക് പാണ്ഡ്യ
Updated on
1 min read

മുംബൈ: മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണയാണ് ഐപില്‍ കീരിടം സ്വന്തമാക്കിയത്. അതിന്റെ പ്രധാനകാരണം ടീമിലെ കളിക്കാരുടെ മികവ് തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇന്ന് ഇന്ത്യന്‍ ടീമീന്റെ അഭിമാനതാരങ്ങളായ ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ.....ഇങ്ങനെ നീളുന്നു മുംബൈ ഇന്ത്യന്‍സിന്റെ താരനിര. ഈ താരങ്ങളെയെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ നിന്നാണ് കണ്ടെത്തിയതെന്ന് ടീമിന്റെ ഉടമ നിത അംബാനി പറയുന്നു. മൂവരും മുംബൈ ഇന്ത്യന്‍സിനായാണ് ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്.

മുംബൈ ഇന്ത്യന്‍സിനായി മൂവരെയും കണ്ടെത്തിയ കഥ നിത അംബാനി അനുസ്മരിക്കുന്നു. 'ഐപിഎല്ലില്‍, എല്ലാവര്‍ക്കും ഒരു നിശ്ചിത ബജറ്റ് ഉണ്ട്, അതിനാല്‍ ഓരോ ടീമിനും ഇത്ര തുക ചെലവഴിക്കാന്‍ കഴിയും, അതിനാല്‍ പ്രതിഭകളെ കണ്ടെത്താനുള്ള പുതിയ വഴികളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നു. അതിനാല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഒരു ടീം നിരന്തരമായി ആഭ്യന്തര മത്സരങ്ങള്‍ കാണാന്‍ പോകുമായിരുന്നു. ഒരു ദിവസം, ഞങ്ങളുടെ സ്‌കൗട്ടുകള്‍ രണ്ട് ചെറുപ്പക്കാരായ പിള്ളേരെ കണ്ടെത്തി. ഇരുവരും വളരെയധികം മെലിഞ്ഞിരിക്കുന്ന താരങ്ങള്‍ ആയിരുന്നു.

'ഞാന്‍ അവരോട് സംസാരിച്ചു. ഇരുവരും പണമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി മാഗിയും നൂഡില്‍സും അല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പക്ഷേ ആ രണ്ട് താരങ്ങള്‍ക്കും ക്രിക്കറ്റില്‍ എന്തെങ്കിലുമൊക്കെ ആകാന്‍ വലിയ ആഗ്രഹം ഉണ്ടായിരുന്നു. അവരാണ് ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും. 2015 ല്‍ ഹര്‍ദിക് പാണ്ഡ്യയെ ഞങ്ങള്‍ ചെറിയ തുകക്ക് ടീമില്‍ എടുത്തു. പിന്നിട് ഉണ്ടായത് ചരിത്രം' നിത അംബാനി പറഞ്ഞു.

സച്ചിനും ജലജും പ്രതിരോധിക്കുന്നു; രഞ്ജി സെമിയില്‍ 100 കടന്ന് കേരളം, 3 വിക്കറ്റുകള്‍ നഷ്ടം

തൊട്ടടുത്ത വര്‍ഷമാണ് ഞങ്ങളുടെ സ്‌കൗട്ടുകള്‍ വിചിത്രമായ ശരീരഭാഷയുള്ള ഒരു യുവ ക്രിക്കറ്ററെ കാണുന്നത്. അവനെ ടീമില്‍ എടുക്കണം എന്ന് അവര്‍ പറഞ്ഞു. അതായിരുന്നു ബുംറ നിത അംബാനി പറഞ്ഞു. ക്രുണാല്‍ ടീമില്‍ നിന്ന് മാറിയെങ്കിലും ബ്രുമ ഐപിഎല്‍ കരിയറിലുടനീളം മുംബൈയില്‍ തന്നെ തുടര്‍ന്നു. ഹാര്‍ദിക് കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായി മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി.

പിന്നീട് തിലക് വര്‍മ എന്ന യുവതാരത്തെ മുംബൈ ഇന്ത്യന്‍സ് കണ്ടെത്തി. ഇന്ന് അദ്ദേഹം ടീം ഇന്ത്യയുടെ അഭിമാന താരമാണ്. അതിനാല്‍ മുംബൈ ഇന്ത്യന്‍സിനെ ഇന്ത്യയിലെ ക്രിക്കറ്റിന്റെ നഴ്‌സറി എന്ന് വിളിക്കുന്നത് ശരിയാണെന്ന് കരുതുന്നതായും നിത അംബാനി പറഞ്ഞു. ഈ സീസണിലെ മുംബൈയുടെ ആദ്യമത്സരം ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ്. മാര്‍ച്ച് 23ന് ചെന്നൈയില്‍ വച്ചാണ് മത്സരം. ഈ സീസണിലും ഹര്‍ദിക് തന്നെ മുംബൈ ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ആദ്യമത്സരം അദ്ദേഹത്തിന് നഷ്ടമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com