'തൊട്ടതെല്ലാം പിഴച്ചു, സ്പിന്നർമാർക്ക് മുന്നിൽ കിതച്ചു'- അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്ന് സഞ്ജു

ബാറ്റിങിലും ബൗളിങിലും അമ്പേ പരാജയപ്പെട്ട് സമ്പൂർണ കീഴടങ്ങലായിരുന്നു ​ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ രാജസ്ഥാൻ റോയൽസിന്റേത്
സഞ്ജു സാംസൺ/ പിടിഐ
സഞ്ജു സാംസൺ/ പിടിഐ
Updated on
1 min read

ജയ്പുർ: ​ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം വളരെ കഠിനമായിരുന്നുവെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. അടുത്ത മത്സരത്തിൽ പിഴവുകളെല്ലാം മറികടന്ന് തിരിച്ചെത്തുമെന്നും സഞ്ജു ആരാധകർക്ക് ഉറപ്പു നൽകി. 

'ഞങ്ങൾക്ക് മികച്ച രീതിയിൽ മത്സരിക്കാൻ കഴിഞ്ഞില്ല. തൊട്ടതെല്ലാം പിഴച്ചു. തീർച്ചയായും ഇതെല്ലാം പരിഹരിച്ച് അടുത്ത മത്സരത്തിൽ തിരിച്ചെത്തും. മത്സരം കഠിനമായിരുന്നു. മികച്ച തുടക്കം കിട്ടിയില്ല. സ്പിന്നർമാർക്ക് മുന്നിൽ ടീം കിതച്ചു പോയി. ​ഗുജറാത്ത് ബൗളർമാർ മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞു. മധ്യ ഓവറുകളിൽ നിർണായക വിക്കറ്റുകൾ വീഴ്ത്താനും അവരുടെ ബൗളർമാർക്ക് സാധിച്ചു. അത്തരം സന്ദർഭത്തിൽ കൂടുതലൊന്നും നിങ്ങൾക്ക് ചെയ്യാനുണ്ടാകില്ല.'

'മികച്ച രീതിയിലാണോ മത്സരത്തെ സമീപച്ചതെന്ന് ആഴത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്. നിർണായക മത്സരങ്ങളാണ് മുന്നിലുള്ളത്. മികച്ച പ്രകടനം കാഴ്ചവച്ച് വിജയ വഴിയിലെത്താൻ കാത്തിരിക്കുകയാണ്'- സഞ്ജു വിശദീകരിച്ചു. 

ബാറ്റിങിലും ബൗളിങിലും അമ്പേ പരാജയപ്പെട്ട് സമ്പൂർണ കീഴടങ്ങലായിരുന്നു ​ഗുജറാത്ത് ടൈറ്റൻസിന് മുന്നിൽ രാജസ്ഥാൻ റോയൽസിന്റേത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഒഴിച്ചുള്ള എല്ലാ ബാറ്റർമാരും പൊരുതാൻ പോലും നിൽക്കാതെ ​ഗുജറാത്ത് സ്പിന്നിന് മുന്നിൽ വീണു. ടീം ബോർഡിൽ ചേർത്ത് വെറും 118 റൺസ്. ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറെന്ന നാണക്കേടും രാജസ്ഥാന് കഴുത്തിൽ തൂങ്ങി. ലഖ്നൗ എടുത്ത 108 റൺസാണ് ഒന്നാമത്. അനായാസ ലക്ഷ്യം ​ഗുജറാത്ത് ഒറ്റ വിക്കറ്റിൽ മറികടക്കുകയും ചെയ്തു. 

വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ സാധിക്കുമായിരുന്നു രാജസ്ഥാന്. പക്ഷേ സകല തന്ത്രങ്ങളും ഇന്നലെ പാളുന്ന കാഴ്ചയായിരുന്നു. ഇനിയുള്ള മത്സരങ്ങൾ ടീമിന് നിർണായകമായി മാറുകയും ചെയ്തു. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിര രാജസ്ഥാനെ അക്ഷരാർഥത്തിൽ വരിഞ്ഞു മുറുക്കി. 14 പോയിന്റുകളുമായി ​ഗുജറാത്ത് പ്ലേ ഓഫിന് തൊട്ടരികിലാണ്. പത്ത് പോയിന്റുമായി രാജസ്ഥാൻ നാലാം സ്ഥാനത്ത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com