

ടോക്യോ: ജമൈക്കയുടെ ഒബ്ലീക് സെവിൽ ലോകത്തിലെ പുതിയ വേഗ താരം. ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷൻമാരുടെ 100 മീറ്ററിൽ താരം 9.77 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം കരസ്ഥമാക്കി. 2016ൽ ഇതിഹാസ താരം ഉസൈൻ ബോൾട്ട് സ്വർണം നേടിയ ശേഷം ഇതാദ്യമായാണ് ഒരു ജമൈക്കൻ താരം നേട്ടത്തിലെത്തുന്നത്. മത്സരം കാണാൻ ബോൾട്ടും ഗാലറിയിലുണ്ടായിരുന്നു. താരത്തെ സാക്ഷിയാക്കിയാണ് ഒബ്ലീകിന്റെ സുവർണ നേട്ടം.
24കാരനായ ജമൈക്കൻ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കൂടിയാണിത്. കഴിഞ്ഞ തവണ ബുഡാപെസ്റ്റിൽ 100 മീറ്റർ റിലേയിൽ വെങ്കലം നേടിയ ജമൈക്കൻ ടീമിൽ ഒബ്ലീകും അംഗമായിരുന്നു.
കടുത്ത പോരാണ് ഫൈനലിൽ കണ്ടത്. ജമൈക്കയുടെ തന്നെ കിഷെയ്ൻ തോംപ്സനെയാണ് ഒബ്ലീക് സെവിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നിലവിലെ ലോക ചാംപ്യൻ അമേരിക്കയുടെ നോഹ് ലെയ്ൽസിനാണ് വെങ്കലം.
വനിതകളിൽ അമേരിക്കയുടെ മെലിസ ജെഫേഴ്സൻ വൂഡനാണ് സ്വർണം. മീറ്റ് റെക്കോർഡോടെ താരം 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
