ധാക്ക: ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ തള്ളി പാകിസ്ഥാൻ. ബംഗ്ലാദേശ് ലോകകപ്പ് മത്സരങ്ങൾ ബഹിഷ്ക്കരിച്ചാലും തങ്ങൾ ടൂർണമെന്റ് കളിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ലോകകപ്പ് വേദിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പി സി ബി രംഗത്ത് എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്.
2025ന്റെ തുടക്കത്തിൽ തന്നെ പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലായിരിക്കുമെന്ന് തീരുമാനിച്ചതാണ്. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരില്ല എന്ന നിലപാട് എടുത്തപ്പോൾ തന്നെ പി സി ബി ഇത്തരമൊരു തീരുമാനം എടുത്തിരുന്നു.
ലോകകപ്പിൽ നിന്ന് പിന്മാറാൻ ഞങ്ങൾക്ക് മുന്നിൽ യാതൊരു കാരണവുമില്ലെന്നും പി സി ബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
അതെസമയം, ഇന്ത്യന്‍ മണ്ണില്‍ ടി20 ലോകകപ്പ് കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റിനു മുന്നറിയിപ്പുമായി ഐസിസി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ വരില്ലെങ്കില്‍ താഴ്ന്ന റാങ്കിലുള്ള മറ്റൊരു ടീമിനു അവസരം നല്‍കുമെന്ന കൃത്യമായ സന്ദേശം ബംഗ്ലാദേശ് ക്രിക്കറ്റിനു ഐസിസി നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ മാസം 21നു മുന്‍പ് പങ്കാളിത്തം സംബന്ധിച്ചു അന്തിമ തീരുമാനം പറയണമെന്നും ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates