ജയം ലക്ഷ്യമിട്ട് പാകിസ്ഥാന്‍; ഇംഗ്ലണ്ടിന് വേണ്ടത് 297 റണ്‍സ്

രണ്ടാം ഇന്നിങ്‌സില്‍ പാക് ടീമിനെ രക്ഷിച്ചത് സല്‍മാന്‍ ആഘ
Pakistan vs England, 2nd Test
സല്‍മാന്‍ ആഘഎക്സ്
Updated on
1 min read

മുള്‍ട്ടാന്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയ പ്രതീക്ഷയുമായി പാകിസ്ഥാന്‍. ഇംഗ്ലണ്ടിനു മുന്നില്‍ 297 റണ്‍സ് വിജയ ലക്ഷ്യമാണ് അവര്‍ ഉയര്‍ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 366 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 291 റണ്‍സില്‍ അവസാനിപ്പിച്ചു. 75 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ പാകിസ്ഥാന്‍ 221 റണ്‍സില്‍ പുറത്തായെങ്കിലും പൊരുതാവുന്ന ലക്ഷ്യമാണ് അവര്‍ മുന്നില്‍ വച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ സല്‍മാന്‍ ആഘയാണ് പാക് ടീമിന്റെ ടോപ് സ്‌കോററായത്. താരം അര്‍ധ സെഞ്ച്വറി (63) നേടി. സൗദ് ഷക്കീല്‍ (31), ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരന്‍ കമ്രാന്‍ ഗുലാം (26), മുഹമ്മദ് റിസ്വാന്‍ (23), സയം ആയൂബ്, സാജിദ് ഖാന്‍ (22) എന്നിവരും പൊരുതി.

നാല് വിക്കറ്റുകള്‍ വീഴ്ത്തി ഷൊയ്ബ് ബഷീര്‍ ഇംഗ്ലണ്ടിനായി ബൗളിങില്‍ തിളങ്ങി. ജാക്ക് ലീച് മൂന്ന് വിക്കറ്റുകളും ബ്രയ്ഡന്‍ കര്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. ശേഷിച്ച വിക്കറ്റ് മാത്യു പോട്ടിന്.

നേരത്തെ ഇംഗ്ലണ്ടിനായി ബെന്‍ ഡുക്കറ്റ് സെഞ്ച്വറി നേടിയതാണ് ഇംഗ്ലണ്ടിനു തുണയായത്. താരം 114 റണ്‍സെടുത്തു. ജോ റൂട്ട് (34), ഒലി പോപ്പ് (29), ജാക്ക് ലീച് (പുറത്താകാതെ 25) എന്നിവരും തിളങ്ങി.

പാക് നിരയില്‍ സാജിദ് ഖാന്‍ ബൗളിങില്‍ തിളങ്ങി. താരം 7 വിക്കറ്റുകള്‍ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com