അംബാലയിലെ കര്‍ഷകന്‍റെ മകന്‍, അരങ്ങേറ്റ ഒളിംപിക്‌സില്‍ തന്നെ മെഡല്‍ തിളക്കം; ഇത് സരബ്‌ജോത് സിങ്

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകറിനൊപ്പം വെങ്കല മെഡല്‍ നേടി സരബ്‌ജോത് സിങ്
Sarabjot Singh: Young shooter
മനു ഭാകര്‍, സരബ്ജോത് സിങ്എപി
Updated on
1 min read

പരിസ്: ആദ്യ ഒളിംപിക്‌സിനെത്തി അരങ്ങേറ്റത്തില്‍ തന്നെ വെങ്കല മെഡല്‍ നേടാന്‍ സാധിച്ചതിന്‍റെ ത്രില്ലിലാണ് ഇന്ത്യക്ക് പാരിസില്‍ രണ്ടാം മെഡല്‍ സമ്മാനിച്ച സരബ്‌ജോത് സിങ്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ താരത്തിനു പക്ഷേ നിരാശപ്പെടുത്തുന്ന അരങ്ങേറ്റമായിരുന്നു. 22 കാരനായ താരത്തിനു നേരിയ വ്യത്യാസത്തിലാണ് താരത്തിനു ഫൈനല്‍ യോഗ്യത നഷ്ടമായത്.

എന്നാല്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകറിനൊപ്പം നിര്‍ണായക പ്രകടനം പുറത്തെടുത്താണ് താരം ആദ്യ വരവില്‍ തന്നെ മെഡല്‍ നേട്ടത്തിന്‍റെ മധുരം നുണഞ്ഞത്. ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള കര്‍ഷകന്‍റെ മകനാണ് സരബ്‌ജോത് സിങ്.

സമ്മര്‍ ക്യാമ്പില്‍ കൂട്ടുകാര്‍ ഷൂട്ട് ചെയ്യുന്നതു കണ്ടാണ് താരവും ഈ രംഗത്തേക്ക് എത്തുന്നത്. വളരെ ചെലവേറിയ കായിക ഇനമാണ് ഷൂട്ടിങ്. കര്‍ഷകനായ പിതാവ് ആദ്യം സരബ്‌ജോതിന്‍റെ ആഗ്രഹത്തോടു മുഖം തിരിച്ചെങ്കിലും പിന്നീട് മകന്‍റെ ആഗ്രഹം കഠിനമാണെന്നു കണ്ടതോടെ തുടരാന്‍ അനുമതി നല്‍കി. 2019ല്‍ ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കി താരം തന്റെ മികവ് അടയാളപ്പെടുത്തിയാണ് ശ്രദ്ധേയനായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് വര്‍ഷം മുന്‍പ് ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സ്വര്‍ണവും മിക്‌സഡ് വിഭാഗത്തില്‍ വെള്ളിയും നേട്ടം. കഴിഞ്ഞ വര്‍ഷം ഷൂട്ടിങ് ലോകകപ്പ് ഭോപ്പാല്‍ എഡിഷനില്‍ ഇതേ ഇനത്തില്‍ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം. ലോകകപ്പിന്‍റെ ബകു എഡിഷനില്‍ ഇതേ ഇനത്തില്‍ മിക്‌സഡ് ടീം ഇനത്തിലും സുവര്‍ണ നേട്ടം.

പാരിസിലെ മെഡല്‍ പോരാട്ടത്തില്‍ സരബ്‌ജോതും മനുവും തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി. കൊറിയന്‍ താരങ്ങള്‍ ഒരൊറ്റ തവണ മാത്രമാണ് നേരിയ മുന്‍തൂക്ക നേടിയത്. ഇതു മാറ്റി നിര്‍ത്തിയാല്‍ ഇരു താരങ്ങളുടേയും പോരാട്ടം മികവ് അതുല്യമായിരുന്നു.

Sarabjot Singh: Young shooter
മേയര്‍ നീന്തി... പക്ഷേ, സെന്‍ നദി അത്ര വെടിപ്പല്ല! ഒളിംപിക്‌സ് ട്രയാത്‌ലണ്‍ മത്സരം മാറ്റി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com