

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി പായല്‍ ഘോഷ്. മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ താരം സമീപകാലത്തായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇര്‍ഫാന്‍ പഠാനുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പഠാനൊപ്പമുണ്ടായിരുന്നപ്പോള്‍ ഗൗതം ഗംഭീര്‍ തനിക്ക് മിസ്ഡ് കോളുകള്‍ പതിവായി നല്‍കിയിരുന്നുവെന്നും അത് അദ്ദേഹത്തിനും അറിയാമായിരുന്നുവെന്നും പായല്‍ ഘോഷ് എക്സ് പോസ്റ്റില്‍ കുറിച്ചു.
ഇര്‍ഫാന്‍ പഠാനുമൊത്തുള്ള ചിത്രം പങ്കുവെച്ചായിരുന്നു നടിയുടെ പോസ്റ്റ്. ''പഠാനുമായി തനിക്ക് ബന്ധമുണ്ടായിരുന്നു. ''ഞങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷം, അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം ജോലി ചെയ്യാനായില്ല. പക്ഷേ ഞാന്‍ സ്‌നേഹിച്ച ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമായിരുന്നു, അതിനുശേഷം ഞാന്‍ ആരെയും സ്‌നേഹിച്ചിട്ടില്ല'' പായല്‍ ഘോഷ് കുറിച്ചു.
മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഘോഷ് തമാശയായി പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇത് ഒരു തമാശ മാത്രമാണെന്നും തന്റെ ജീവിതത്തിലെ ഒരു യഥാര്‍ത്ഥ പ്രണയം താന്‍ 5 വര്‍ഷം ഡേറ്റിംഗ് നടത്തിയ ഇര്‍ഫാന്‍ പഠാനോടായിരുന്നുവെന്നും
അവര്‍ പറഞ്ഞു. ''ഗൗതം ഗംഭീറും അക്ഷയ് കുമാറും എനിക്ക് പിന്നാലെയുണ്ടായിരുന്നു, പക്ഷേ ഞാന്‍ ഇര്‍ഫാന്‍ പഠാനെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളൂ. ഞാന്‍ ഇര്‍ഫാനോട് എല്ലാവരെക്കുറിച്ചും സംസാരിക്കുകയും അവരില്‍ നിന്ന് എനിക്ക് ലഭിക്കുന്ന മിസ്ഡ് കോളുകള്‍ കാണിക്കുകയും ചെയ്യുമായിരുന്നു'' പായല്‍ ഘോഷ് കുറിച്ചു.
അനുരാഗ് കശ്യപിനെതിരായ ബലാത്സംഗ ആരോപണവും പായല്‍ ആവര്‍ത്തിച്ചു. തന്നെ ശാരീരിക ബന്ധത്തിന് അനുരാഗ് കശ്യപ് നിര്‍ബന്ധിച്ചു എന്നാണ് പായല്‍ പറയുന്നത്. 2014 അവസാനത്തിലാണ് സംഭവം നടന്നതെന്നതും എന്നാല്‍ തന്റെ പക്കല്‍ തെളിവില്ലെന്നും പായല്‍ പറയുന്നു. വലിയ താരമായിരുന്നിട്ടും അക്ഷയ് കുമാര്‍ എന്നോട് മോശമായി പെരുമാറിയിട്ടില്ല. അതിന് ഞാന്‍ അദ്ദേഹത്തെ എന്നും ബഹുമാനിക്കുംമെന്നും പായല്‍ പറഞ്ഞു.
ഋഷി കപൂറിനും പരേഷ് റാവലിനുമൊപ്പം 'പട്ടേല്‍ കി പഞ്ചാബി ഷാദി' എന്ന ചിത്രത്തിലൂടെയാണ് പായല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 'സാത്ത് നിഭാന സാതിയ' എന്ന ടെലിവിഷന്‍ ഷോയിലും പായല്‍ ഘോഷ് ഉണ്ടായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates