9 എണ്ണം; വല നിറച്ചും ഗോള്‍! പോര്‍ച്ചുഗലിന് ലോകകപ്പ് യോഗ്യത

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചില്ല
FIFA World Cup 2026 European Qualifiers- portugal vs armenia
FIFA World Cup 2026x
Updated on
1 min read

ലിസ്ബന്‍: അര്‍മേനിയയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനു യോഗ്യത നേടി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയതിനാല്‍ താരത്തിനു ഇറങ്ങാനായില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ അര്‍മാദ വിജയം സ്വന്തമാക്കുന്നതില്‍ സൂപ്പര്‍ താരത്തിന്റെ അഭാവം തടസമായില്ല.

ജാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. റെനാറ്റോ വെയ്ഗ, ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്‌ക്കോ കോന്‍സിക്കാവോ എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.

FIFA World Cup 2026 European Qualifiers- portugal vs armenia
ഞെട്ടിക്കും തോല്‍വി, ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയും; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ വീഴ്ച

ഏഴാം മിനിറ്റില്‍ വെയ്ഗയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. എന്നാല്‍ അര്‍മേനിയ 18ാം മിനിറ്റില്‍ തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് അവര്‍ ചിത്രത്തിലേ ഇല്ലാതായി.

28ാം മിനിറ്റില്‍ റാമോസ് പോര്‍ച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീടാണ് നെവസും ബ്രൂണോ ഫെര്‍ണാണ്ടസ് സഖ്യത്തിന്റെ ആറ് ഗോളുകള്‍ വന്നത്. 30, 41, 81 മിനിറ്റുകളിലാണ് നെവസ് വല ചലിപ്പിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ട് ഗോളുകള്‍ പെനാല്‍റ്റി വഴിയാണ് നേടിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തും 51, 72 മിനിറ്റുകളിലുമായി താരം ഗോള്‍ നേടിയത്. അവസാന ഗോള്‍ കോന്‍സിക്കാവോ 90 മിനിറ്റുകള്‍ കഴിഞ്ഞുള്ള ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റിലും നേടി.

FIFA World Cup 2026 European Qualifiers- portugal vs armenia
136 പന്തില്‍ 55 റണ്‍സ്, ബവുമയുടെ 'പ്രതിരോധ' പാഠം! എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആരാധകര്‍
Summary

Portugal did not let Cristiano Ronaldo's absence come in the way of sealing their place at the FIFA World Cup 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com