

മികച്ച സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സിന് ജയം. അഞ്ച് റൺസിനാണ് പഞ്ചാബ് ജയം സ്വന്തമാക്കിയത്. പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ125 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ സാധിച്ചുള്ളു.
സൺറൈസേഴ്‌സിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ഡേവിഡ് വാർണർ പുറത്തായി. മൂന്നാം ഓവറിൽ ഒരുറൺസ് മാത്രമെടുത്ത് സൺറൈസേഴ്‌സ് നായകൻ വില്യംസണെ ക്ലീൻ ബൗൾഡായി. രണ്ട് വിക്കറ്റുകളും ഷമിയുടെ വകയായിരുന്നു. മനീഷ് പാണ്ഡെയെയും കേദാർ ജാദവിനെയും അബ്ദുൾ സമദിനെയും രവി ബിഷ്ണോയ് മടങ്ങിയപ്പോൾ 60 റൺസ് മാത്രമായിരുന്നു സൺറൈസേഴ്‌സിന്റെ സ്കോർബോർഡിൽ.
ആറാം വിക്കറ്റിൽ സാഹയും ഹോൾഡറും ചേർന്ന് 32 കൂട്ടുകെട്ടുണ്ടാക്കി. പക്ഷെ 31 റൺസെടുത്ത സാഹ ണ്ണൗട്ടായി മടങ്ങി. 17 റൺസായിരുന്നു അവസാന ഓവറിൽ വേണ്ടിയിരുന്നത്. രണ്ടാം പന്ത് സിക്സ്, ഇതോടെ നാല് പന്തിൽ 10 റൺസ് മതി എന്നായി. ജേസൺ ഹോൾഡർ സൺറൈസേഴ്‌സിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും അഞ്ച് റൺസകലെ തോൽവി സമ്മതിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. തുടക്കത്തിൽ തന്നെ വിശ്വസ്തരായ ഓപ്പണർമാരായ നായകൻ കെഎൽ രാഹുലിനെയും മായങ്ക് അഗർവാളിനെയും പഞ്ചാബിന് നഷ്ടമായി. ഒരേ ഓവറിൽ ഇരുവരെയും മടക്കി ജേസൺ ഹോൾഡറാണ് പഞ്ചാബിനെ തകർച്ചയിലേക്ക് തള്ളിയിട്ടത്.
സ്‌കോർ 26ൽ നിൽക്കേ അഞ്ചാം ഓവറിലെ ആദ്യ പന്തിൽ വെറും അഞ്ച് റൺസ് മാത്രമെടുത്ത മായങ്ക് കെയ്ൻ വില്യംസണ് ക്യാച്ച് നൽകി മടങ്ങി. അതേ ഓവറിലെ അഞ്ചാം പന്തിൽ രാഹുലിനെയും മടക്കി ഹോൾഡർ സൺറൈസേഴ്‌സിന് തകർപ്പൻ തുടക്കമേകി. 21 റൺസാണ് പഞ്ചാബ് നായകൻ നേടിയത്.
ഓപ്പണർമാർ പുറത്തായ ശേഷം ക്രീസിലൊന്നിച്ച ക്രിസ് ഗെയ്‌ലും എയ്ഡൻ മാർക്രവും ചേർന്ന് പഞ്ചാബ് സ്‌കോർ 50 കടത്തി. വളരെ ശ്രദ്ധയോടെ ബാറ്റ് വീശിയതിനാൽ വേഗം കുറവായിരുന്നു സ്‌കോറിങിന്. സ്‌കോർ 57ൽ നിൽക്കേ 14 റൺസെടുത്ത ക്രിസ് ഗെയ്‌ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി റാഷിദ് ഖാൻ പഞ്ചാബിന്റെ മൂന്നാം വിക്കറ്റെടുത്തു. 14 റൺസ് മാത്രമാണ് യൂണിവേഴ്‌സൽ ബോസിന് നേടാനായത്.
പിന്നാലെ വന്ന മറ്റൊരു വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരനെ മടക്കി സന്ദീപ് ശർമ പഞ്ചാബിനെ തകർത്തു. എട്ട് റൺസ് മാത്രമെടുത്ത പൂരനെ ശർമ തന്നെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് 66 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. സ്‌കോർ 118ൽ നിൽക്കെ നതാൻ എല്ലിയാസിനെ ഭുവനേശ്വർ കുമാറും മടക്കി.
ഹൈദരാബാദിനായി ജെയ്‌സൻ ഹോൾഡർ ഉജ്ജ്വലമായി പന്തെറിഞ്ഞു. നാലോവറിൽ 19 റൺസ് വഴങ്ങി ഹോൾഡർ നാല് വിക്കറ്റുകൾ വീഴ്ത്തി. സന്ദീപ് ശർമ, ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ, അബ്ദുൽ സമദ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates