'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ തോറ്റ ശേഷം ആറ് മത്സരങ്ങള്‍ ജയിച്ചുള്ള തിരിച്ചുവരവ്
പിടിഐ
പിടിഐANI
Updated on
2 min read

ബംഗളൂരു: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍. പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയമാണ് ബംഗളൂരുവിന് വേണ്ടിയിരുന്നത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 27 റണ്‍സിന്റെ വിജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ തോറ്റ ശേഷം ആറ് മത്സരങ്ങള്‍ ജയിച്ചുള്ള തിരിച്ചുവരവ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ നിലവിലെ ചാമ്പ്യന്‍ന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. 201 റണ്‍സെടുക്കാന്‍ ആയിരുന്നെങ്കില്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍. ബെഗംളൂരുവിനും ചെന്നൈക്കും 14 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ബംഗളൂരുവിനായി.

പിടിഐ
ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മോശം തുടക്കമായിരുന്നു ചെന്നൈക്ക്. ആദ്യ പന്തില്‍ തന്നെ ക്യാപ്്റ്റന്‍ റുതുരാജ് ഗെയ്കവാദിനെ (0) ഗ്ലെന്‍ മാക്സ്വെല്‍ പുറത്താക്കി. ഡാരില്‍ മിച്ചലിനും (4) തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതോടെ രണ്ടിന് 19 എന്ന നിലയിലായി ചെന്നൈ. പിന്നീട് രചിന്‍ രവീന്ദ്ര (37 പന്തില്‍ 61) അജിന്‍ക്യ രഹാനെ (22 പന്തില്‍ 33) സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും ഈ ഇന്നിംഗ്സായിരുന്നു. എന്നാല്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ ഫാഫിന് ക്യാച്ച് നല്‍കി രഹാനെ മടങ്ങി. ശിവം ദുബെ (7), മിച്ചല്‍ സാന്റ്നര്‍ (3) തീര്‍ത്തും നിരാശപ്പെടുത്തി.

രവീന്ദ്ര ജഡേജയും (22 പന്തില്‍ പുറത്താവാതെ 42), എം എസ് ധോണിയും (13 പന്തില്‍ 25) ശ്രമിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. പ്ലേ ഓഫ് കടമ്പ മറികടക്കാന്‍ അവസാന രണ്ട് ഓവറില്‍ 35 റണ്‍സാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. ഫെര്‍ഗൂസണ്‍ എറിഞ്ഞ 19-ാം ഓവറില്‍ 18 റണ്‍സ് അടിച്ചെടുത്തു. പിന്നീട് അവസാന ഓവറില്‍ വേണ്ടത് 17 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയ യഷ് ദയാലിന്റെ ആദ്യ പന്ത് തന്നെ ധോണി സിക്സര്‍ പറത്തി. രണ്ട് പന്തില്‍ ധോണി മടങ്ങി. മൂന്നാം പന്തില്‍ ഷാര്‍ദുല്‍ ഠാക്കൂറിന് റണ്‍സെടുക്കാനായില്ല. അവസാന മൂന്ന് പന്തില്‍ വേണ്ടത് 11 റണ്‍സ്. നാലാം പന്തില്‍ സിംഗിള്‍. അവസാന രണ്ട് പന്തില്‍ വേണ്ടത് 10 റണ്‍സ്. എന്നാല്‍ ജഡേജയ്ക്ക് പന്തില്‍ തൊടാനായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിരാട് കോഹ്ലിയുടെയും അര്‍ധ സെഞ്ച്വറി തികച്ച ഡുപ്ലെസിയുടെയും ബാറ്റിങ് മികവിലാണ് ബംഗളൂരു കൂറ്റന്‍ സ്‌കോറിലെത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 78 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. പിന്നീട് വന്ന രജത് പട്ടിദാര്‍, കാമറൂണ്‍ ഗ്രീന്‍, എന്നിവരും സ്‌കോറിന്റെ വേഗം കൂട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 17 പന്തില്‍ 38 റണ്‍സ് നേടി പുറത്താകാതെ നിന്ന ഗ്രീന്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതാണ് ടീം സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. അഞ്ചുപന്തില്‍ 16 റണ്‍സ് നേടിയ മാക്സ് വെല്ലും അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്തി. ഡുപ്ലെസി 39 പന്തിലാണ് 54 റണ്‍സ് നേടിയത്. 29 പന്തില്‍ 47 റണ്‍സ് നേടിയ കോഹ്‌ലിയാണ് തുടക്കത്തില്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്തത്.

ഇതിനിടെ മഴയെത്തുകയും കുറച്ച് സമയം നിര്‍ത്തിവെക്കേണ്ടിയും വന്നു. കോഹ്‌ലി - ഫാഫ് സഖ്യം ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് ചേര്‍ത്തത്. മഴയ്ക്ക് ശേഷം ബെംഗളൂരു അല്‍പം ബുദ്ധിമുട്ടി. പത്ത് ഓവര്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് കോഹ്‌ലി മടങ്ങുകയും ചെയ്തു. തുടര്‍ന്നെത്തിയ പടിധാറും മികച്ച പ്രകടനം പുറത്തെടുത്തു. ദിനേശ് കാര്‍ത്തിക് (6 പന്തില്‍ 14), ഗ്ലെന്‍ മാക്‌സ്വെല്‍ (5 പന്തില്‍ 16) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com