'മ്യൂസിക്കല്‍ ചെയര്‍ അവസാനിപ്പിക്കൂ..' സഞ്ജുവിനെ എന്തിന് മൂന്നാമതിറക്കി? ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം

ഇന്ത്യ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം രംഗത്തെത്തിയത്.
sanju-samsons-response
സഞ്ജു സാംസണ്‍എക്സ്
Updated on
1 min read

ന്യൂഡല്‍ഹി: ടി20യില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി ബാറ്റിങ് ഓര്‍ഡര്‍ മാറ്റുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം സദഗോപന്‍ രമേശ്. ഓസീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം രംഗത്തെത്തിയത്.

കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ പ്രമോഷന്‍ കിട്ടി സഞ്ജു സാംസണ്‍ മൂന്നാം നമ്പരിലാണ് ഇറങ്ങിയത്. ഇതോടെ സൂര്യകുമാര്‍ നാലാമനായാണ് ഇറങ്ങിയത്. ശിവം ദുബെയ്ക്ക് മുമ്പ് ഹര്‍ഷിത് റാണ ബാറ്റ് ചെയ്യാനെത്തി. തിലക് വര്‍മ്മ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യാനെത്തി. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് മുന്‍ താരത്തിന്റെ വിമര്‍ശനം.

ബാറ്റിങ് ഓര്‍ഡറില്‍ 'മ്യൂസിക്കല്‍ ചെയര്‍ കളിക്കുന്നത്' നിര്‍ത്തണമെന്ന ആവശ്യപ്പെട്ടാണ് സദഗോപന്‍ രമേശ് ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നത്. തുടര്‍ച്ചയായ മാറ്റങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇന്ത്യ ബാറ്റിങ് ഓര്‍ഡറില്‍ മ്യൂസിക്കല്‍ ചെയര്‍ കളിക്കുന്നത് നിര്‍ത്തേണ്ടതുണ്ട്. 160 മുതല്‍ 170 വരെ റണ്‍സ് നേടിയിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത് നന്നായി കളിച്ചില്ലേ? പിന്നെ എന്തിനാണ് സഞ്ജു സാംസണെ മൂന്നാം സ്ഥാനത്ത് ഇറക്കിയത്. സദഗോപന്‍ രമേശ് ഇന്‍സ്റ്റാഗ്രാമില്‍ ചോദിച്ചു. 'സഞ്ജു ഓപ്പണിങ്ങില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പോയി, ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുനിന്ന് മൂന്നാമതെത്തി. ഇതിനാല്‍ അടുത്തതായി ആരാണ് ബാറ്റ് ചെയ്യാന്‍ പോകേണ്ടതെന്ന് എല്ലാവരും പരസ്പരം ആശയക്കുഴപ്പത്തിലായി. ഏഷ്യാ കപ്പ് ഫൈനലില്‍ തിലക് വര്‍മ്മ ഇന്ത്യയ്ക്കായി നാലാം സ്ഥാനത്താണ് കളിച്ചത്. താരത്തെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റി, ഹര്‍ഷിതിനെ ദുബെയ്ക്ക് മുമ്പ് ഇറക്കി'യതിനെയും താരം വിമര്‍ശിച്ചു.

sanju-samsons-response
'ജയ്‌സ്വാള്‍ അവസരം കാത്തു നില്‍ക്കുന്നു അപ്പോഴാണ് ഇമ്മാതിരി കളി'; ഗില്ലിനെതിരെ ആരാധകര്‍

ടീം മാനേജ്‌മെന്റ് കളിക്കാരുടെ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്നിങ്‌സില്‍ അഞ്ച് ഓവര്‍ ബാക്കി നില്‍ക്കെ ദുബെ എട്ടാം സ്ഥാനത്താണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് രമേശ് പറഞ്ഞു. 'നന്നായി പാചകം ചെയ്യുന്ന ഒരാളെ ഡ്രൈവറാക്കാന്‍ കഴിയില്ല, നല്ലൊരു ഡ്രൈവറെ പാചകക്കാരനാകാന്‍ കഴിയില്ല. അതുപോലെ, മാനേജ്‌മെന്റ് ഓരോ കളിക്കാരന്റെയും ശക്തിയിലും ടീമിലെ അദ്ദേഹത്തിന്റെ പങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ആ റോളില്‍ അവരില്‍ നിന്ന് ഏറ്റവും മികച്ചത് നേടുകയും വേണം. അവര്‍ എന്തെങ്കിലും അധികമായി ചെയ്താല്‍, അത് നല്ലതുമാണ്,' അദ്ദേഹം പറഞ്ഞു.

sanju-samsons-response
നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്
Summary

Former Indian cricket team batter Sadagoppan Ramesh slammed the team management for tinkering with the batting line-up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com