

ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങിനെതിരെ ഡൽഹി കോടതി കുറ്റം ചുമത്തി. ഡൽഹിയിലെ റോസ് അവന്യു കോടതിയാണ് കുറ്റം ചുമത്തിയത്.
ആറ് വനിതാ താരങ്ങളാണ് ബ്രിജ്ഭൂഷനെതിരെ പരാതി നൽകിയത്. ഇതിൽ അഞ്ച് താരങ്ങളുടെ പരാതിയിലാണ് കുറ്റം ചുമത്തിയത്. ഒരാളുടെ പരാതിയിൽ ബ്രിജ്ഭൂഷനെ വെറുതെ വിട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിലാണ് കേസ്. മതയിയാ വസ്തുതകൾ കേസിൽ കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. പിന്നാലെയാണ് കുറ്റം ചുമത്തി ഉത്തരവിറക്കിയത്.
കേസിൽ 1599 പേജുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസ് സമർപ്പിച്ചത്. 44 സാക്ഷികളെ വിസ്തരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates