ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. നായകൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റതോടെ കെ എൽ രാഹുൽ ആണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് ക്യാപ്റ്റൻ പദവി ഒഴിഞ്ഞ ശേഷം വിരാട് കോഹ്‌ലി
ആദ്യമായി കളിക്കളത്തിലിറങ്ങുന്നതും ഇന്നാണ്. ഏഴ് വർഷത്തിനിടെ ആദ്യമായാണ് നായകന്റെ തൊപ്പി മാറ്റിവച്ച് താരം ടീമിനായി ഇറങ്ങുന്നത്.
ശിഖർ ധവാനൊപ്പം രാഹുൽ തന്നെ ഓപ്പണറാകും. രണ്ട് സ്പിന്നർമാർ അടക്കം അഞ്ച് ബൗളർമാർക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ എന്നിവർക്കൊപ്പം ജസ്പ്രീത് ബുമ്ര, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, ഷാർദുൽ ഠാക്കൂർ എന്നീ നാല് പേസർമാരിൽ മൂന്ന് പേരെയും അന്തിമ ഇലവനിൽ പ്രതീക്ഷിക്കാം.
ഒരു ടീം എന്ന നിലയിൽ എല്ലാവരും ഒന്നിച്ചിരുന്നു സംസാരിച്ചെന്നും എന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന ചർച്ചചെയ്‌തെന്നും രാഹുൽ പറഞ്ഞു.
ടെസ്റ്റ് ക്യാപ്റ്റൻ പദവിയിലേക്കും പരിഗണിക്കപ്പെടുന്നതിനിടെ രാഹുലിന് മൂന്ന് മത്സര പരമ്പരയിൽ ജയം നിർണായകമാണ്. ടെസ്റ്റ് പരമ്പരയിലെ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയർ കളത്തിലിറങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates