ഇന്ത്യയെ അട്ടിമറിച്ചു; സിക്‌സടിച്ച് ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയ്ക്ക്

ഹര്‍ഷിത സമരവിക്രമയുടെയും ചമരി അട്ടപ്പട്ടുവിന്റെയു അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ശ്രീലങ്ക കപ്പ് സ്വന്തമാക്കിയത്.
SRI LANKA WIN THE WOMEN'S ASIA CUP FOR THE FIRST TIMe
ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയ്ക്ക്എക്സ്
Updated on
1 min read

കൊളംബോ: ഇന്ത്യയെ തകര്‍ത്ത് ഏഷ്യാകപ്പ് ടി20 കീരീടം ശ്രീലങ്കയക്ക്. എട്ടുവിക്കറ്റിനാണ് ആതിഥേയരുടെ വിജയം. ഹര്‍ഷിത സമരവിക്രമയുടെയും ചമരി അട്ടപ്പട്ടുവിന്റെയു അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ശ്രീലങ്ക കപ്പ് സ്വന്തമാക്കിയത്.

കലാശപ്പോരാട്ടത്തില്‍ 61 റണ്‍സ് നേടിയതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ സ് നേടിയ താരമെന്ന നേട്ടം ചമരി അട്ടപ്പട്ടു സ്വന്തമാക്കി. ഹര്‍ഷിത 69 റണ്‍സും കവിഷ ദില്‍ഹരി 30 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി പൂജയും തനൂജയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

നിശ്ചിത ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ഓപ്പണര്‍ സ്മൃതി മന്ധാന ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. താരം 47 പന്തില്‍ 10 ഫോറുകള്‍ സഹിതം 60 റണ്‍സെടുത്തു. 3 ഫോറും ഒരു സിക്സും സഹിതം 16 പന്തില്‍ 29 റണ്‍സ് അടിച്ചെടുത്ത ജെമിമ റോഡ്രിഗസും 14 പന്തില്‍ 4 ഫോറും ഒരു സിക്സും സഹിതം 30 റണ്‍സ് വാരിയ റിച്ച ഘോഷുമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഷെഫാലി വര്‍മ (16), ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (11), ഉമ ഛേത്രി (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരു ടീമുകളും ഒരു മത്സരവും തോല്‍ക്കാതെയാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ചരിത്രത്തില്‍ ആദ്യമായാണ് ലങ്കന്‍ ടീം ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2004, 05, 06, 08, 2022 വര്‍ഷങ്ങളില്‍ ഇന്ത്യ ശ്രീലങ്കയെ കീഴടക്കി കിരീടം സ്വന്തമാക്കിയിരുന്നു.

SRI LANKA WIN THE WOMEN'S ASIA CUP FOR THE FIRST TIMe
കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ... ആറാം ശ്രമത്തില്‍ ലങ്കന്‍ സ്വപ്നം പൂവണിയുമോ!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com