

സൗരാഷ്ട്ര: മേഘലയക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തീപടര്‍ത്തും ബാറ്റിങുമായി പഞ്ചാബ് നായകനും ഇന്ത്യന്‍ താരവുമായ അഭിഷേക് ശര്‍മ. വെറും 29 പന്തില്‍ 106 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്നു അഭിഷേക് ടീമിനു അനായാസ ജയം സമ്മാനിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മേഘാലയ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. അഭിഷേകിന്റെ സെഞ്ച്വറിക്കരുത്തിൽ വെറും 9.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് 144 റണ്‍സ് അടിച്ചെടുത്തു.
അഭിഷേക് 11 സിക്‌സും 8 ഫോറും പറത്തി. 29 പന്തില്‍ 19 പന്തുകളും ബൗണ്ടറിയായിരുന്നു. 4 പന്തില്‍ സിംഗിളും 2 പന്തില്‍ ഡബിളുമാണ് ആകെ ഓടിയത്. ബൗളിങിലും പഞ്ചാബ് ക്യാപ്റ്റന്‍ തിളങ്ങി. താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ടി20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് അഭിഷേക് അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോര്‍ഡും ഇനി അഭിഷേകിനു തന്നെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates