അഡ്‌ലെയ്ഡില്‍ 10 വിക്കറ്റിനു തോറ്റു, ഗയാനയില്‍ 10 വിക്കറ്റും വീഴ്ത്തി ജയിച്ചു!

ആദ്യം ഓസ്‌ട്രേലിയ, പിന്നാലെ ഇംഗ്ലണ്ട്... ഇന്ത്യയുടെ, രോഹിതിന്റെ കണക്കു തീര്‍ക്കല്‍
changed India from Adelaide
രോഹിത് ശര്‍മഎക്സ്
Updated on
1 min read

ഗയാന: പക അതു വീട്ടാനുള്ളതാണ്... ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാണുമ്പോഴാണ് ശരിക്കും ഈ വാചകങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നതായി തോന്നുക. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ഏതാണ്ട് ഒറ്റയ്ക്ക് രോഹിത് തകര്‍ത്തു തരിപ്പണമാക്കുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് മാത്രം സമാപിച്ച 2023ലെ ലോകകപ്പ് ഫൈനലായിരിക്കും ആരാധകര്‍ ഓര്‍ത്തിട്ടുണ്ടാകുക. അപരാജിതരായി എത്തിയ ഇന്ത്യയെ ഓസ്‌ട്രേലിയ പ്രൊഫഷണലിസം കൊണ്ടു വീഴ്ത്തി കിരീടം സ്വന്തമാക്കുമ്പോള്‍ അയാള്‍ തല കുനിച്ചു നില്‍ക്കുകയായിരുന്നു.

ഇത്തവണ ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഓസീസ് ബൗളിങിനെ ഹിറ്റ്മാന്‍ പിച്ചിച്ചീന്തിയെറിഞ്ഞു. 41 പന്തില്‍ എട്ട് സിക്‌സും ഏഴ് ഫോറും സഹിതം രോഹിത് 92 റണ്‍സ് വാരി. ആ അടിയുടെ ആഘാതത്തില്‍ നിന്നു ഓസീസ് ഒരിക്കല്‍ പോലും ഉയര്‍ന്നില്ല. പിന്നാലെ അവര്‍ അഫ്ഗാനിസ്ഥാനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി നാണംകെട്ട് മടങ്ങി.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ തന്നെ മറ്റൊരു ടി20 ലോകകപ്പ് സെമിയില്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ ഇറങ്ങിയപ്പോള്‍ ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. ഇന്നത്തെ ഇംഗ്ലണ്ട് നായകന്‍ തന്നെയായ ജോഷ് ബട്‌ലറായിരുന്നു അന്നും ഇംഗ്ലണ്ടിനെ നയിച്ചത്. ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് എടുത്തത്.

വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 170 റണ്‍സ് അടിച്ച് വിജയം ഇന്ത്യയില്‍ നിന്നു തട്ടിയെടുത്തു. 49 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്നു ബട്‌ലറും സഹ ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സും ചേര്‍ന്നു ഇംഗ്ലണ്ടിനു പത്ത് വിക്കറ്റ് വിജയമാണ് സമ്മാനിച്ചത്. ഹെയ്ല്‍സ് 47 പന്തില്‍ 86 റണ്‍സുമായി നോട്ടൗട്ട്. ഒപ്പം ഫൈനല്‍ ബര്‍ത്തും. പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് രണ്ടാം ടി20 ലോകകപ്പും സ്വന്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമാന രീതിയില്‍ ഇത്തവണയും ഇംഗ്ലണ്ടും ഇന്ത്യയും സെമിയില്‍ നേര്‍ക്കുനേര്‍ വന്നു. ഇരു പക്ഷത്തും നായകന്‍മാര്‍ പഴയതു തന്നെ. പക്ഷേ തിരകഥ മാറ്റിയെഴുതാന്‍ ഉറപ്പിച്ചിരുന്നു രോഹിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിതിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ 171 റണ്‍സ് ചേര്‍ത്തു.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ മികവ് കാട്ടിയ പിച്ചില്‍ പക്ഷേ ബട്‌ലറടക്കമുള്ള ഇംഗ്ലീഷ് ബാറ്റര്‍മാരെ ഇടംവലം തിരിയാന്‍ സമ്മതിക്കാതെ വരിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ രോഹിതിന്റെ ആഗ്രഹത്തെ കളത്തില്‍ നടപ്പിലാക്കി.

2022ല്‍ 16 ഓവറില്‍ ഇംഗ്ലണ്ട് പത്ത് വിക്കറ്റും സംരക്ഷിച്ച് കളി തീര്‍ത്തപ്പോള്‍ 2024ല്‍ 17 ഓവര്‍ തികയും മുന്‍പ് ഇന്ത്യ അവരുടെ പത്ത് വിക്കറ്റും പിഴുതു. 2022ലെ പത്ത് വിക്കറ്റിന്റെ സെമി തോല്‍വിക്ക് 2024ല്‍ പത്ത് വിക്കറ്റും വീഴ്ത്തിയുള്ള സെമി ജയത്തിലൂടെ ഇന്ത്യയുടെ കിടിലന്‍ മറുപടി!

changed India from Adelaide
'ഗ്രെയ്റ്റ് ഇന്ത്യ'- ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഫൈനലില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com