പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

മത്സരത്തില്‍ 9 റണ്‍സ് വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്
Pakistan set a unique record
പാക്, ന്യൂസിലന്‍ഡ് താരങ്ങള്‍ ടി20 പരമ്പര ട്രോഫിയുമായിട്വിറ്റര്‍
Updated on
1 min read

ലാഹോര്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടത്തില്‍ ജയം സ്വന്തമാക്കി പാകിസ്ഥാന്‍ പരമ്പര സമനിലയിലെത്തിച്ചത് ബൗളിങ് കരുത്തില്‍. മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി പന്തെറിഞ്ഞത് എട്ട് ബൗളര്‍മാര്‍.

ക്യാപ്റ്റന്‍ ബാബര്‍ അസം പ്രയോഗിച്ച ഈ തന്ത്രം ഫലം കണ്ടു. മത്സരത്തില്‍ 9 റണ്‍സ് വിജയമാണ് ടീം സ്വന്തമാക്കിയത്.

ഒപ്പം ഒരു അപൂര്‍വ നേട്ടവും അവര്‍ സ്വന്തമാക്കി. ഒരു ടി20 മത്സരത്തില്‍ ഇതാദ്യമായാണ് പാകിസ്ഥാനു വേണ്ടി ഇത്രയും ബൗളര്‍മാര്‍ പന്തെറിയുന്നത്. ഷഹീന്‍ അഫ്രീദി, സയിം അയൂബ്, മുഹമ്മദ് ആമിര്‍, അബ്ബാസ് അഫ്രീദി, ഉസ്മാന്‍ മിര്‍, ഇഫ്തിഖര്‍ അഹമദ്, ഷദബ് ഖാന്‍, ഇമദ് വാസിം എന്നിവരാണ് പന്തെറിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഫ്രീദി 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ നേടി. ഉസ്മാന്‍ മിറിന്റെ ബൗളിങും കിവി ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു. താരം 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ നേടി. മുഹമ്മദ് ആമിര്‍ 3.2 ഓവറില്‍ 41 റണ്‍സ് വഴങ്ങി, വിക്കറ്റില്ല.

സയിം അയൂബ്, അബ്ബാസ് അഫ്രീദി, ഷദബ് ഖാന്‍ എന്നിവര്‍ 2 ഓവറുകള്‍ ബൗള്‍ ചെയ്തു. അയൂബ് 20 റണ്‍സും അബ്ബാസ് 24 റണ്‍സും വഴങ്ങി, വിക്കറ്റില്ല. ഷദബ് 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഇഫ്തിഖര്‍ അഹമ്മദ് ഒരോവറില്‍ 11 റണ്‍സ് വഴങ്ങി. വിക്കറ്റെടുത്തില്ല. ഇമദ് വാസിമാണ് ശ്രദ്ധേയ ബൗളിങ് നടത്തിയ മറ്റൊരു താരം. ഒരോവറില്‍ 5 റണ്‍സ് മാത്രം വഴങ്ങി താരം ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ന്യൂസിലന്‍ഡ് 19.2 ഓവറില്‍ 169 റണ്‍സില്‍ എല്ലാവരും പുറത്തായി. പരമ്പര 2-2നു സമനിലയില്‍ അവസാനിച്ചു. ആദ്യ പോരാട്ടം മഴയെ തുടര്‍ന്നു രണ്ട് പന്ത് മാത്രം എറിഞ്ഞ് ഉപേക്ഷിച്ചിരുന്നു.

Pakistan set a unique record
'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com