സച്ചിനും ഗാംഗുലിയും ലക്ഷ്മണുമൊന്നും യോ യോ ടെസ്റ്റ് ജയിക്കില്ലായിരുന്നു; 12.5 മാര്‍ക്ക് കടക്കാത്തവരാണ്: വീരേന്ദര്‍ സെവാഗ്‌

'ഓടുന്നതില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പ്രശ്‌നമില്ലെന്ന് പറയുന്നു. എന്നാല്‍ വര്‍ക്ക് ലോഡ് പ്രശ്‌നമുണ്ട്, ബൗളിങ് കാരണം'
സച്ചിന്‍, സെവാഗ്‌/ഫയല്‍ ചിത്രം
സച്ചിന്‍, സെവാഗ്‌/ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: തങ്ങളുടെ സമയത്ത് യോ യോ ടെസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവര്‍ ഒരിക്കലും അതില്‍ ജയിക്കില്ലായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ആ സമയമുണ്ടായിരുന്ന ബീപ്പ് ടെസ്റ്റില്‍ പല പ്രമുഖ താരങ്ങളും പരാജയപ്പെട്ടതായും സെവാഗ് വെളിപ്പെടുത്തി. 

യോ യോ ടെസ്റ്റിനേക്കാള്‍ പ്രാധാന്യം കഴിവിനാണ് നല്‍കേണ്ടത് എന്ന് സെവാഗ് അഭിപ്രായപ്പെട്ടു. ''ഇവിടെ നമ്മള്‍ യോ യോ ടെസ്റ്റിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഓടുന്നതില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പ്രശ്‌നമില്ലെന്ന് പറയുന്നു. എന്നാല്‍ വര്‍ക്ക് ലോഡ് പ്രശ്‌നമുണ്ട്, ബൗളിങ് കാരണം. മറുവശത്ത് അശ്വിനും, വരുണ്‍ ചക്രവര്‍ത്തിയും യോ യോ ടെസ്റ്റ് പാസായില്ല. അതുകൊണ്ടാണ് അവര്‍ ടീമിലില്ലാത്തത്. ഞാന്‍ ഇതിനോടൊന്നും യോജിക്കുന്നില്ല.'' 

കാരണം, ഈ മാനദണ്ഡങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു എങ്കില്‍ സച്ചിന്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗിലി എന്നിവരൊന്നും അതില്‍ വിജയിക്കില്ല. അവര്‍ ബീപ്പ് ടെസ്റ്റ് പാസാവുന്നത് ഞാന്‍ കണ്ടിട്ടില്ല. 12.5 മാര്‍ക്കിലേക്ക് അവര്‍ക്ക് എത്താനായിട്ടില്ല, സെവാഗ് പറഞ്ഞു. 

കഴിവാണ് പ്രധാനം. കഴിവില്ലാതെ, ഫിറ്റ്‌നസ് ഉള്ളവരെ വെച്ച് ടീമുണ്ടാക്കിയാല്‍ നിങ്ങള്‍ തോല്‍വിയിലേക്കാണ് വീഴുക. അവരുടെ കഴിവ് നോക്കി കളിപ്പിക്കുക. പതിയെ അവരുടെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും നിങ്ങള്‍ സഹായിക്കുക. അതല്ലാതെ വന്ന വഴിയേ യോ യോ ടെസ്റ്റ് മാനദണ്ഡമാക്കരുത്. ഫീല്‍ഡ് ചെയ്യാനും, 10 ഓവര്‍ ബൗള്‍ ചെയ്യാനുമായാല്‍ അത് മതി. മറ്റ് കാരങ്ങളെ കുറിച്ച് അസ്വസ്ഥപ്പെടേണ്ടില്ല, സെവാഗ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com