'തുടരും'... അഡ്‌ലെയ്ഡ് ഓവലിലെ 'തല'! ട്രാവിസ് ഹെഡ് ബ്രാഡ്മാനൊപ്പം

തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍
Australia's Travis Head celebrates after scoring century during play on day three of the third Ashes cricket test
Travis Headpti
Updated on
1 min read

അഡ്‌ലെയ്ഡ്: ടെസ്റ്റ് കരിയറിലെ 11ാം ശതകം പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് ഓടിക്കയറിയത് എലീറ്റ് പട്ടികയിലേക്ക്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ അടക്കമുള്ള ഇതിഹാസങ്ങളുടെ പട്ടികയിലാണ് ഹെഡും തന്റെ പേരെഴുതി വച്ചത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം അഷസ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് ഹെഡ് പുതിയ നേട്ടത്തിലെത്തിയത്.

ഓസ്‌ട്രേലിയയിലെ ഒറ്റ വേദിയില്‍ തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് ഹെഡും എത്തിയത്. അഡ്‌ലെയ്ഡ് ഓവല്‍ പിച്ചില്‍ ഹെഡിന്റെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇതേ പിച്ചില്‍ സമാന നേട്ടം നേരത്തെ മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്കും സ്വന്തമാക്കിയിട്ടുണ്ട്.

Australia's Travis Head celebrates after scoring century during play on day three of the third Ashes cricket test
സെഞ്ച്വറി, ഇം​ഗ്ലണ്ടിനു മേൽ തോൽവി നിഴൽ വീഴ്ത്തി ഹെഡ്; പിടിമുറുക്കി ഓസീസ്

ഡോണ്‍ ബ്രാഡ്മാന്‍, ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ട്, മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് നേരത്തെ നേട്ടത്തിലെത്തിയത്. പിന്നാലെയാണ് ഹെഡും അഞ്ചാമനായി തന്റെ പേരെഴുതി ചേര്‍ത്തത്. മത്സരത്തില്‍ 142 റണ്‍സുമായി ഹെഡ് പുറത്താകാതെ നില്‍ക്കുകയാണ്.

തുടരെ നാല് ടെസ്റ്റ് സെഞ്ച്വറികള്‍ ഒരേ വേദിയില്‍ നേടിയ താരങ്ങള്‍

ഡോണ്‍ ബ്രാഡ്മാന്‍ (ഓസ്‌ട്രേലിയ), മെല്‍ബണ്‍, (1928-1932)

വാലി ഹാമണ്ട് (ഇംഗ്ലണ്ട്), സിഡ്‌നി (1928- 1936)

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ), അഡ്‌ലെയ്ഡ് (2012- 2014)

സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), മെല്‍ബണ്‍ (2014- 2017)

ട്രാവിസ് ഹെഡ് (ഓസ്‌ട്രേലിയ), അഡ്‌ലെയ്ഡ് (2022- 2025)

Australia's Travis Head celebrates after scoring century during play on day three of the third Ashes cricket test
അണ്ടര്‍ 19 ഏഷ്യാ കപ്പ്; ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കു വേണ്ടത് 139 റണ്‍സ്
Summary

Travis Head etched his name alongside cricketing royalty on Friday, joining an elite club that includes Don Bradman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com