പടുകൂറ്റന്‍ ജയം! മുഷീര്‍ ഖാന്‍ മാസ്റ്റര്‍ ക്ലാസ്; ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍

201 റണ്‍സിന്റെ ജയമാണ് ഇന്ത്യന്‍ കൗമാരം സ്വന്തമാക്കിയത്
ഇന്ത്യൻ ടീം, മുഷീർ ഖാൻ
ഇന്ത്യൻ ടീം, മുഷീർ ഖാൻട്വിറ്റർ
Updated on
1 min read

ബ്ലൂഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ സിക്‌സില്‍. 201 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യന്‍ കൗമാരം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. അയര്‍ലന്‍ഡിന്റെ പോരാട്ടം 29.4 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു.

മുഷീര്‍ ഖാന്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയും ക്യാപ്റ്റന്‍ ഉദയ് സഹാറന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുഷീര്‍ 106 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 118 റണ്‍സ് അടിച്ചെടുത്തു. ഉദയ് 75 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ അര്‍ഷിദ് കുല്‍ക്കര്‍ണി 32 റണ്‍സ് സ്വന്തമാക്കി. 13 പന്തില്‍ 22 റണ്‍സുമായി അരവല്ലി അവിനാഷ്, 9 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു സച്ചിന്‍ ധാസ് എന്നിവര്‍ സ്‌കോര്‍ 300 കടത്തി.

ഇന്ത്യൻ ടീം, മുഷീർ ഖാൻ
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ലോകകപ്പ്, ആഷസ്; 2023 കമ്മിന്‍സിന്റെ വര്‍ഷം! ഐസിസിയുടെ ഏറ്റവും മികച്ച ക്രിക്കറ്റര്‍

വിജയം തേടിയിറങ്ങിയ അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ 50 പോലും കടക്കുമോ എന്നു സംശയിച്ചു. 45 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അവര്‍ക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ 100ല്‍ എത്തിച്ചത്.

ഒന്‍പതാമനായി എത്തിയ ഒലിവര്‍ റിലേ (15), പത്താമന്‍ ഡാനിയേല്‍ ഫോര്‍കിന്‍ (പുറത്താകാതെ 27) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് വന്‍ നാണക്കേട് ഒഴിവാക്കിയത്. ഓപ്പണര്‍മാരായ ജോര്‍ദാന്‍ നെയ്ല്‍ (11), റ്യാന്‍ ഹണ്ടര്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ട് പേര്‍.

ഇന്ത്യക്കായി നമാന്‍ തിവാരി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. സൗമി പാണ്ഡെ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ ധനുഷ് ഗൗഡ, മുരുഗന്‍ അഭിഷേക്, ഉദയ് സഹാറന്‍ എന്നിവര്‍ പങ്കിട്ടു. പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com