ഒന്ന് വിയര്‍ത്തു, കിവികള്‍! യുഎഇ മുന്നില്‍ വച്ച ലക്ഷ്യം 174 റണ്‍സ്

ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ 173 റണ്‍സടിച്ച് യുഎഇ
United Arab Emirates' captain Muhammad Waseem plays a shot during the T20 World Cup cricket match
മുഹമ്മദ് വസീം T20 World CupAP
Updated on
1 min read

ചെന്നൈ: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനു മുന്നില്‍ ഭേദപ്പെട്ട സ്‌കോറുയര്‍ത്തി യുഎഇ. ടോസ് നേടി യുഎഇ ആദ്യം ബാറ്റ് ചയ്യാന്‍ ഇറങ്ങി. നിശ്ചിത ഓവറില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് അടിച്ചെടുത്തു.

ക്യാപ്റ്റന്‍ മുഹമ്മദ് വസീം, അലിഷാന്‍ ഷറഫു എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവിലാണ് യുഎഇ പൊരുതി നോക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാമനായി ക്രീസിലെത്തിയ മായങ്ക് കുമാറും നിര്‍ണായക സംഭാവന നല്‍കി.

സ്‌കോര്‍ 12ല്‍ എത്തിയപ്പോള്‍ യുഎഇക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വസീം- ഷറഫു സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പോരാട്ടം കിവി ക്യാമ്പിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 107 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.

United Arab Emirates' captain Muhammad Waseem plays a shot during the T20 World Cup cricket match
72 റണ്‍സും 2 വിക്കറ്റും; ലീ‍‍ഡിന്റെ ഓൾ റൗണ്ട് ബ്രില്ല്യൻസ്; പാകിസ്ഥാൻ 'വേദന' മറന്ന് നെതര്‍ലന്‍ഡ്‌സ്

വസീം പുറത്താകാതെ നിന്നു. താരം 45 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 66 റണ്‍സെടുത്തു. ഷറഫു 47 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 55 റണ്‍സും കണ്ടെത്തി. മായങ്ക് കുമാര്‍ 13 പന്തില്‍ 2 ഫോറും ഒരു സിക്‌സും തൂക്കി 21 റണ്‍സും അടിച്ചെടുത്തു.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

United Arab Emirates' captain Muhammad Waseem plays a shot during the T20 World Cup cricket match
2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ
Summary

uae vs new zealand, T20 World Cup: uhammad Waseem’s unbeaten 66 and Alishan Sharafu’s fluent 55 powered UAE to a competitive 173/6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com