വെസ്റ്റ് ഇന്‍ഡീസ് ഔള്‍റൗണ്ടര്‍ക്ക് നേരെ തോക്കുചൂണ്ടി കവര്‍ച്ചാസംഘം; ഫോണും ബാഗും കവര്‍ന്നു

ഫാബിയാന്‍ അലന്‍
ഫാബിയാന്‍ അലന്‍ എക്‌സ്
Updated on
1 min read

ജൊഹന്നാസ്ബര്‍ഗ്: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലന്‍ കവര്‍ച്ചയ്ക്കിരയായതായി റിപ്പോര്‍ട്ടുകള്‍. ജൊഹന്നസ്ബര്‍ഗിലെ സാന്‍ഡ്ടണ്‍ സണ്‍ ഹോട്ടലിന് സമീപം കവര്‍ച്ചാ സംഘം തോക്ക് ചൂണ്ടി താരത്തിന്റെ ഫോണും ബാഗും കവര്‍ന്നു. സൗത്താഫ്രിക്ക 20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ഫാബിയാന്‍ അലനെ തടഞ്ഞുവെച്ച് കവര്‍ച്ച നടത്തിയെങ്കിലും താരത്തിന് പരുക്കുകളൊന്നുമില്ല. ഫാബിയാന്‍ അലന്‍ സുരക്ഷിതനാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. വിന്‍ഡീസ് സഹതാരം ഒബെഡ് മക്കോയിയുടെ ഫോണ്‍ വഴി ഫാബിയാന്‍ അലനുമായി വെസ്റ്റ് ഇന്‍ഡീസ് മുഖ്യ പരിശീലകന്‍ ആന്ദ്രേ കോളി സംസാരിച്ചു.

ഫാബിയാന്‍ അലന്‍
ഹോങ്കോങ്ങില്‍ മൈതാനത്തിറങ്ങിയില്ല; മെസിയെ കൂവി കാണികള്‍,വിഡിയോ

സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗ് ഫ്രാഞ്ചൈസിയായ പാള്‍ റോയല്‍സ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ പാള്‍ റോയല്‍സിനോട് വിന്‍ഡീസ് ബോര്‍ഡ് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗിന്റെ രണ്ടാം എഡിഷന്‍ പ്ലേ ഓഫ് ഘട്ടത്തിലാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനായി 20 ഏകദിനങ്ങളും 34 ട്വന്റി 20 മത്സരങ്ങളും ഫാബിയാന്‍ അലന്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ അഞ്ച് മത്സരങ്ങളില്‍ താരം കളിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com