

ബംഗളൂരു: നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ അതിവേഗ തുടക്കമിട്ട് ഓപ്പണര്‍മാര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഗില്‍ മടങ്ങി. ഇന്ത്യ നിലവില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ്. 11.5 ഓവറിലാണ് ഇന്ത്യ 100ല്‍ എത്തിയത്. ആദ്യ വിക്കറ്റും നഷ്ടമായത്.
നിലവില്‍ രോഹിത് 60 റണ്‍സുമായും കോഹ്‌ലി 5 റണ്‍സുമായും ക്രീസില്‍.
ഗിലാണ് ആദ്യം അര്‍ധ ശതകം പിന്നിട്ടത്. കോഹ്‌ലിയെ സാക്ഷിയാക്കിയാണ് രോഹിത് 55ാം ഏകദിന സെഞ്ച്വറി നേടിയത്. 44 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് രോഹിതിന്റെ അര്‍ധ സെഞ്ച്വറി. ബൗണ്ടറിയടിച്ചാണ് താരം 50 പിന്നിട്ടത്.
ഗില്‍ 30 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 50 റണ്‍സെടുത്തു. 32 പന്തില്‍ 51 റണ്‍സെടുത്ത് പിന്നാലെ താരം ഔട്ടായി. വാന്‍ മീകരനാണ് കൂട്ടുകെട്ടു പൊളിച്ചത്.
അതിനിടെ ഇന്ത്യന്‍ സ്‌കോര്‍ 100ല്‍ എത്തിയിരുന്നു. പിന്നാലെയാണ് ഗില്‍ മടങ്ങിയത്. ഓപ്പണിങില്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് പിറന്നത്.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ സെമി സ്ഥാനം ഉറപ്പിച്ചതിനാല്‍ ടീമില്‍ മാറ്റം വരുത്തുമെന്നു പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ അതുണ്ടാകില്ലെന്നു പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. വിന്നിങ് ഇലവനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates