

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അരങ്ങേറുന്ന ലോക പാരാ അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്‌സ് പോരാട്ടത്തിനായി എത്തിയ രണ്ട് വിദേശ പരിശീലകര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ജപ്പാന്‍, കെനിയ എന്നീ രാജ്യങ്ങളില്‍ നിന്നു വന്ന പരിശീലകരെയാണ് തെരുവ് നായ ആക്രമിച്ചത്.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്. ജപ്പാന്‍ പരിശീലകന്‍ മയ്‌കോ ഒകുമറ്റ്‌സു, കെനിയന്‍ കോച്ച് ഡെന്നിസ് മരഗിയ എന്നിവരെയാണ് നായ ആക്രമിച്ചത്. സ്റ്റേഡിയത്തിൽ പരിശീലനമടക്കമുള്ള തയ്യാറെടുപ്പുകൾ ടീമുകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം.
പിന്നാലെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് വിവരം.
സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്. സ്‌റ്റേഡിയത്തിലെ സുരക്ഷ സംബന്ധിച്ചാണ് വിമര്‍ശനമുയരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates