'അർജുൻ ടെണ്ടുൽക്കറെ വിമർശിക്കാൻ നീ ആര് ?', അശ്വിനെതിരെ യുവരാജ് സിങിന്റെ പിതാവ്

ലേലത്തിൽ 30 ലക്ഷം രൂപ നൽകിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് താരത്തെ സ്വന്തമാക്കിയത്.
Yograj Singh, Ravichandran Ashwin, Arjun Tendulkar
Yograj Singh Slams Ravichandran Ashwin Over Arjun Tendulkar IPL Remarkfile
Updated on
1 min read

മുംബൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ അർജുൻ ടെണ്ടുൽക്കർ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. മുൻപ് മൂന്ന് സീസണുകൾ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നു താരത്തിന് വേണ്ടത്ര പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ മുംബൈ ഇന്ത്യൻസ് അർജുനെ ഒഴിവാക്കുക ആയിരുന്നു. ലേലത്തിൽ 30 ലക്ഷം രൂപ നൽകിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് താരത്തെ സ്വന്തമാക്കിയത്.

Yograj Singh, Ravichandran Ashwin, Arjun Tendulkar
'നിർബന്ധിക്കണ്ടാ, എനിക്ക് താല്പര്യമില്ല'; പിഎസ്എൽ തുടങ്ങും മുൻപേ ഉടക്കി ഗില്ലസ്പി (വിഡിയോ)

എന്നാൽ ഈ സീസണിൽ ലഖ്‌നൗ ടീമിന് വേണ്ടി ബൗൾ ഏറിയാൻ അർജുന് അവസരം ലഭിക്കില്ലെന്നാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ പറയുന്നത്. ലഖ്‌നൗ ടീമിൽ ഇതിനകം തന്നെ മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, ആവേഷ് ഖാൻ, മുഹമ്മദ് ഷമി പോലുള്ള മുൻനിര ഫാസ്റ്റ് ബൗളർമാർ ഉണ്ട്. അതിനാൽ അദ്ദേഹത്തിന് പ്ലേയിങ് ഇലവനിൽ ഇടം നേടുക വളരെ ബുദ്ധിമുട്ടാണ് എന്നായിരുന്നു അശ്വിന്റെ വാദം.

Yograj Singh, Ravichandran Ashwin, Arjun Tendulkar
എസ്റ്റര്‍ഹുയ്‌സൻ മിന്നി, കിവികളെ തോൽപ്പിച്ച് ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഇതിനെതിരെ യുവരാജ് സിങിന്റെ പിതാവും അർജുൻ ടെണ്ടുൽക്കറുടെ പരിശീലകൻ കൂടിയായ യോഗ്‌രാജ് സിങ് വിമർശനവുമായി രംഗത്ത് എത്തി.

''അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധമാണ്. മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദ അയാൾക്കുണ്ടാകണം. ഒരു താരത്തിന് അത് ചെയ്യാൻ കഴിയില്ല, ഇത് ചെയ്യാൻ കഴിയില്ല എന്ന് പറയാൻ നീയാരാണ്? അവൻ സച്ചിൻ ടെൻഡുൽക്കറുടെ മകനാണ് എന്നത് വേറെ കാര്യം. അവൻ ഒരു ബൗളർ മാത്രമല്ല, അവന്‍റെ ബാറ്റിങ് പ്രകടനങ്ങൾ കണ്ടാൽ അശ്വിൻ ഞെട്ടും'' യോഗ്‌രാജ് സിങ് പറഞ്ഞു.

Summary

Yograj Singh Slams Ravichandran Ashwin Over Arjun Tendulkar IPL Remark.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com