'അന്ന് സച്ചിനെ രക്ഷിച്ചപ്പോള്‍ നിങ്ങള്‍ ഡിആര്‍എസിന് കയ്യടിച്ചു, ഇപ്പോള്‍ എന്തുപറ്റി? '

കേപ്ടൗണ്‍ ടെസ്റ്റിലെ ഡിആര്‍എസ് വിവാദത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ മുന്‍ താരം സയീദ് അജ്മല്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ലാഹോര്‍: കേപ്ടൗണ്‍ ടെസ്റ്റിലെ ഡിആര്‍എസ് വിവാദത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ മുന്‍ താരം സയീദ് അജ്മല്‍. 2011ലെ ലോകകപ്പില്‍ ഡിആര്‍എസിലൂടെ സച്ചിന്‍ ഔട്ട് അല്ലെന്ന വിധി വന്നപ്പോള്‍ സാങ്കേതിക വിദ്യയെ പിന്തുണച്ചവരാണ് ഇപ്പോള്‍ കുറ്റം പറയുന്നത് എന്ന് സയീദ് അജ്മല്‍ പറഞ്ഞു. 

അത് ഔട്ട് ആണെന്ന് ഉറപ്പിച്ചതിന് ശേഷം വിപരീത ഫലം വരുമ്പോള്‍ അംഗീകരിക്കാന്‍ പ്രയാസമാണ്. 2011ലെ ലോകകപ്പില്‍ സച്ചിനെതിരായ എന്റെ ഡെലിവറി പന്തില്‍ തൊടാതെ പോകാന്‍ ഒരു കാരണവും ഉണ്ടായില്ല. ഇവിടെ എല്‍ഗറിന് എതിരെ വന്ന അശ്വിന്റെ പന്ത് പോലെ, സയിദ് അജ്മല്‍ പറയുന്നു. 

ഇന്ന് അവര്‍ക്ക് സാങ്കേതിക വിദ്യ വിശ്വസനീയമല്ല

അന്ന് സച്ചിന്‍ ഔട്ട് അല്ലെന്ന ഡിആര്‍എസ് ഫലം വന്നതോടെ സാങ്കേതിക വിദ്യ കൃത്യമാണ്, മികച്ചതാണ് എന്നെല്ലാമാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ ഇന്ന് അതേ ആളുകളാണ് സാങ്കേതിക വിദ്യ വിശ്വസനീയമല്ല എന്ന് പറഞ്ഞ് പ്രശ്മുണ്ടാക്കിയത് എന്നും പാക് മുന്‍ താരം ആരോപിക്കുന്നു. 

2011 ലോകകപ്പില്‍ 23 റണ്‍സ് എടുത്ത് നില്‍ക്കെയാണ് സച്ചിന്‍ ഔട്ട് ആയത്. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഡിആര്‍എസിലൂടെ തിരുത്തി. ജീവന്‍ തിരികെ കിട്ടിയതോടെ സച്ചിന്‍ 85 റണ്‍സ് ആണ് കളിയില്‍ സ്‌കോര്‍ ചെയ്തത്. കളിയിലെ താരമായതും സച്ചിന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com