അമ്മയുടെ ബോയ്ഫ്രണ്ടിനെ അധിക്ഷേപിച്ചു, സ്വവര്‍ഗരതിക്കെതിരായപരാമര്‍ശം; നെയ്മര്‍ക്കെതിരെ പരാതി

സ്റ്റെയഴ്‌സില്‍ തട്ടി റാമോസിന്റെ കൈ മുറിഞ്ഞതാണെന്ന് അമ്മ പറയുന്ന കഥ തങ്ങള്‍ വിശ്വസിക്കില്ലെന്നും സംഭാഷണത്തിന് ഇടയില്‍ നെയ്മര്‍ പറയുന്നുണ്ട്
അമ്മയുടെ ബോയ്ഫ്രണ്ടിനെ അധിക്ഷേപിച്ചു, സ്വവര്‍ഗരതിക്കെതിരായപരാമര്‍ശം; നെയ്മര്‍ക്കെതിരെ പരാതി
Updated on
1 min read

സാവോ പോളോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരെ പരാതി. സ്വവര്‍ഗരതിക്ക് എതിരായ പരാമര്‍ശനം നടത്തിയെന്ന് പറഞ്ഞാണ് ബ്രസീലിയന്‍ ഗേ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ് ക്രിമിനല്‍ പരാതി നല്‍കിയത്. 

അമ്മയുടെ ബോയ്ഫ്രണ്ടിനെ കുറിച്ച് സ്വവര്‍ഗാനുരാഗത്തെ മോശമായി ചിത്രീകരിച്ച് നെയ്മര്‍ പരാമര്‍ശം നടത്തിയതായാണ് പരാതിയില്‍ പറയുന്നത്. നെയ്മറിന്റെ പ്രതികരണം ചോര്‍ന്നതോടെ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാതിയില്‍ കേസെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സാവോ പോളോ പ്രോസിക്യൂട്ടര്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തോട് പ്രതികരിക്കാന്‍ നെയ്മറുടെ കമ്യൂണിക്കേഷന്‍ ടീം തയ്യാറായില്ല. ക്രിമിനല്‍ ഹോമോഫോബിയ, വിദ്വേഷ പ്രചാരണം, വധ ഭീഷണി എന്നി കുറ്റങ്ങള്‍ നെയ്മര്‍ക്ക് മേല്‍ ആരോപിച്ചാണ് അഗ്രിപിനോ മഗലേസ് പരാതി നല്‍കിയിരിക്കുന്നത്. 

ഗെയിമിങ് സൈറ്റിലെ പ്രൈവറ്റ് കോണ്‍വര്‍സേഷന് ഇടയിലെ നെയ്മറുടെ പ്രസ്താവനയാണ് വിവാദമായത്. അമ്മയും ബോയ്ഫ്രണ്ടും തമ്മിലുള്ള അസ്വാരസ്യങ്ങളെ കുറിച്ച് മറ്റാരുമായോ സംസാരിക്കുമ്പോഴാണ് അസഭ്യം നിറഞ്ഞ പരാമര്‍ശങ്ങള്‍ നെയ്മറില്‍ നിന്ന് വന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നെയ്മറുടെ അമ്മയും റാമോസുമായി വലിയ ബഹളമുണ്ടായതായാണ് സൂചന. കൈയില്‍ പരിക്കേറ്റ നിലയില്‍ റാമോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

സ്റ്റെയഴ്‌സില്‍ തട്ടി റാമോസിന്റെ കൈ മുറിഞ്ഞതാണെന്ന് അമ്മ പറയുന്ന കഥ തങ്ങള്‍ വിശ്വസിക്കില്ലെന്നും സംഭാഷണത്തിന് ഇടയില്‍ നെയ്മര്‍ പറയുന്നുണ്ട്. റാമോസിന് പരിക്കേറ്റ ദിവസം ഇവരുടെ വീട്ടില്‍ നിന്ന് വലിയ ബഹളം കേട്ടതായി അയല്‍വാസികള്‍ പറഞ്ഞതായാണ് സൂചന. 

നെയ്മറേക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായുള്ള നെയ്മറുടെ അമ്മയുടെ ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നെയ്മറും അനുകൂലമായാണ് ആദ്യം ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ റാമോസ് സ്വവര്‍ഗാനുരാഗിയാണ് എന്ന റിപ്പോര്‍ട്ട് പിന്നാലെ വന്നു. ഇതോടെ ഇവര്‍ അകന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com