ഇന്ത്യന്‍ ക്രിക്കറ്റ് ടീം യോജിക്കില്ല; ഹര്‍ദിക്കിന്റേയും, രാഹുലിന്റേയും വിഷയത്തില്‍ പ്രതികരിച്ച് കോഹ് ലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍, ഉത്തരവാദിത്വമുള്ള ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയില്‍ അവര്‍ പറഞ്ഞ വാക്കുകളോട് യോജിക്കുവാനാവില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീം യോജിക്കില്ല; ഹര്‍ദിക്കിന്റേയും, രാഹുലിന്റേയും വിഷയത്തില്‍ പ്രതികരിച്ച് കോഹ് ലി
Updated on
1 min read

ഹര്‍ദിക്ക് പാണ്ഡ്യയുടേയും, കെ.എല്‍.രാഹുലിന്റേയും വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. അത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ ടീമിലെ ക്രിക്കറ്റ് താരങ്ങള്‍ അതിനോട് യോജിക്കുന്നില്ലെന്ന് കോഹ് ലി പറഞ്ഞു. ആദ്യ ഏകദിനത്തിന് മുന്‍പായുള്ള പ്രസ് കോണ്‍ഫറന്‍സിലായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍, ഉത്തരവാദിത്വമുള്ള ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയില്‍ അവര്‍ പറഞ്ഞ വാക്കുകളോട് യോജിക്കുവാനാവില്ല. ആ വിഷയത്തില്‍ അന്തിമ തീരുമാനം വരുന്നതിന് വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണ്. ഈ സംഭവം ഡ്രസിങ് റൂമിലെ ഞങ്ങളുടെ ഒരു വിശ്വാസത്തേയും ബാധിക്കുന്നില്ല. ഞങ്ങളുടെ സ്പിരിറ്റിനേയും ഇത് സ്വാധീനിക്കില്ലെന്ന് കോഹ് ലി വ്യക്തമാക്കി. 

പാണ്ഡ്യയേയും രാഹുലിനേയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കാന്‍ സിഒഎ ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ  ഏകദിനത്തിനുള്ള പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കണം. ഹര്‍ദിക്കിന് ശിക്ഷ ഉറപ്പായിരിക്കെ, കെ.എല്‍.രാഹുലിനെതിരെയുള്ള നടപടി കഠിനമായിരിക്കില്ല എന്നുമാണ് സൂചന. 

എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 മത്സരത്തിന്റെ തലേന്ന് താന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് രാഹുല്‍ നടത്തിയ വെളിപ്പെടുത്തലിനെതിരേയും ബിസിസിഐ നടപടി എടുത്തേക്കും. കളിയുള്ള ദിവസം പുലര്‍ച്ചെ വരെ മിയാമിയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് താന്‍ പ്ലേയിങ് ഇലവനില്‍ കളിച്ചത് എന്നായിരുന്നു രാഹുല്‍ ചാറ്റ് ഷോയില്‍ വെളിപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com