എഎഫ്‌സി ഏഷ്യാ കപ്പില്‍ പ്രതീക്ഷ നല്‍കി ഛേത്രിയും കൂട്ടരും, ഒമാനെ സമനിലയില്‍ തളച്ചു

ഏഷ്യാ കപ്പിന് മുന്നോടിയായിട്ടുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ഒമാന്‍ എത്തിയതാവട്ടെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചും
എഎഫ്‌സി ഏഷ്യാ കപ്പില്‍ പ്രതീക്ഷ നല്‍കി ഛേത്രിയും കൂട്ടരും, ഒമാനെ സമനിലയില്‍ തളച്ചു
Updated on
1 min read

എഎഫ്‌സി ഏഷ്യ കപ്പിന് പ്രതീക്ഷകളാവാം. ഏഷ്യാ കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഒമാനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ഇന്ത്യ പ്രതീക്ഷ നല്‍കുന്നത്. ഏഷ്യാ കപ്പിന് മുന്നോടിയായിട്ടുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ഒമാന്‍ എത്തിയതാവട്ടെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചും. 

പേരിന് മാത്രം അവസരങ്ങള്‍ മാത്രമാണ് ഫിഫാ റാങ്കിങ്ങില്‍ 97ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കും, 82ാം സ്ഥാനത്തുള്ള ഒമാനും സൃഷ്ടിക്കുവാനായത്. എന്നാല്‍ ഗുര്‍പ്രീത് സിങ്ങും, അമ്രീന്ദര്‍ സിങ്ങും മുന്നിലെത്തിയ ചുരുക്കം ചില അപകടങ്ങള്‍ ഒഴിവാക്കി ക്ലീന്‍ ഷീറ്റുമായി ഇന്ത്യയ്ക്ക് സമനില നല്‍കി. 17ാം മിനിറ്റില്‍ സുനില്‍ ഛേത്രിയായിരുന്നു ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഛേത്രിയുടെ ലോങ് റേഞ്ചറിന് വല കുലുക്കാനായില്ല. 

ആദ്യ പകുതിയില്‍ ഫ്രീകിക്കുകള്‍ സ്വന്തമാക്കി ഇന്ത്യ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒമാന്റെ പ്രതിരോധ നിര അതെല്ലാം തട്ടിയകറ്റി. 77ാം മിനിറ്റിലായിരുന്നു ഇന്ത്യയ്ക്ക് കളിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. വിങ്ങര്‍ ആഷിഖ് കരുണിയന്‍ നല്‍കിയ പാസില്‍ ബല്‍വന്ത്, ഉദന്തയ്ക്ക് വല കുലുക്കാന്‍ അവസരം നല്‍കിയെങ്കിലും വല കുലുങ്ങിയില്ല. കളിയുടെ അവസാന നിമിഷങ്ങളില്‍ ആക്രമണങ്ങളിലൂടെ ഒമാന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ഗുര്‍പ്രീത് ഇന്ത്യയെ രക്ഷപെടുത്തി. യുഎഇ, തായ്‌ലാന്‍ഡ്, ബഹ്‌റിന്‍ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടം. ഒമാനെ സമനിലയില്‍ തളച്ചത് ടീമിന് ആത്മവിശ്വാസം നല്‍കുമെന്നുറപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com