

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ വീണ്ടും മാറ്റത്തിനൊരുങ്ങുന്നു. അടുത്ത സീസൺ ഐഎസ്എൽ മുതൽ ടീമുകൾക്ക് ഇന്ത്യൻ കോച്ചുമാരെ തങ്ങളുടെ മുഖ്യ പരിശീലകരാക്കാം. എഎഫ്സി പ്രോ ലൈസൻസ് സ്വന്തമായുള്ള ഇന്ത്യൻ പരിശീലകർക്ക് ഇനി ഐഎസ്എൽ ടീമിന്റെ മുഖ്യപരിശീലകരാകാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം അംഗീകരിച്ചു.
നിലവിൽ ഇന്ത്യയിൽ 15 പേർക്കാണ് ഇത്തരത്തിൽ എഎഫ്സിപ്രോ ലൈസൻസ് ഉള്ളത്. അത് കൊണ്ട് തന്നെ 15 ഇന്ത്യൻ പരിശീലകർക്ക് മാത്രമേ പരിശീലകനാകാനുള്ള യോഗ്യതയുള്ളൂ. നിലവിലെ കേരളാ ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ താങ്ബോയ് സിങ്ദോ, ഗോകുലം കേരള പരിശീലകൻ ബിനോ ജോർജ്ജ് എന്നിവർക്ക് എഎഫ്സി പ്രോ ലൈസൻസ് സർട്ടിഫിക്കറ്റ് ഉണ്ട്.
ഇതിനൊപ്പം സഹപരിശീലകരുടെ കാര്യത്തിലും അടുത്ത സീസൺ മുതൽ പ്രധാന മാറ്റമുണ്ട്. വരുന്ന സീസൺ മുതൽ എല്ലാ ഐഎസ്എൽ ടീമുകളുടേയും സഹപരിശീലകർ ഇന്ത്യക്കാരായിരിക്കണമെന്നതാണ് ഇത്. ഇക്കാര്യം നിർബന്ധമാണ്. ഇങ്ങനെയൊരു നിയമം വരുന്നതോടെ പരിശീലകനാകാൻ തയ്യാറെടുക്കുന്ന എല്ലാ മുൻ താരങ്ങളടക്കമുള്ളവർക്കും നിയമം പ്രചോദനമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates