ഓസീസ് മണ്ണില്‍ റെക്കോര്‍ഡ് തീര്‍ത്ത് കോഹ് ലി, തുടരെ മെയ്ഡനെറിഞ്ഞ് വരിഞ്ഞ് മുറുക്കി ഹസല്‍വുഡ്‌

ഒടുവില്‍ പത്താം ഓവര്‍ വരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നു രണ്ടാം ഇന്നിങ്‌സിലെ ആദ്യ ബൗണ്ടറിക്കായി...
ഓസീസ് മണ്ണില്‍ റെക്കോര്‍ഡ് തീര്‍ത്ത് കോഹ് ലി, തുടരെ മെയ്ഡനെറിഞ്ഞ് വരിഞ്ഞ് മുറുക്കി ഹസല്‍വുഡ്‌
Updated on
1 min read

എറിഞ്ഞ ആദ്യ നാല് ഓവറില്‍ നാലും മെയ്ഡന്‍. ലീഡ് ഉയര്‍ത്താന്‍ ഇറങ്ങിയ ഇന്ത്യയെ വരിഞ്ഞു മുറുക്കുകയാണ് അഡ്‌ലെയ്ഡിലെ ബാറ്റിങ്ങ് ദുഷ്‌കരമായ പിച്ചില്‍ ഓസീസ് പേസര്‍ ഹസല്‍വുഡ്. ഒടുവില്‍ പത്താം ഓവര്‍ വരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നു രണ്ടാം ഇന്നിങ്‌സിലെ ആദ്യ ബൗണ്ടറിക്കായി...

ചായയ്ക്ക് പിരിയുമ്പോഴേക്കും ഏഴ് മെയ്ഡന്‍ ഓവറാണ് ഹസല്‍വുഡ് എറിഞ്ഞിരിക്കുന്നത്. തുടക്കത്തിലെ വിക്കറ്റ് കളയാതെ ഓപ്പണര്‍മാര്‍ കുറച്ചൊന്ന് പിടിച്ച് നിന്നതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. 67 ബോളില്‍ നിന്നും 3 ഫോറും ഒരു സിക്‌സും പറത്തിയാണ് രാഹുല്‍ മടങ്ങിയത്. കമിന്‍സിന്റെ ഔട്ട്‌സൈഡ് ഓഫ് ഡെലിവറി കവറിന് മുകളിലൂടെ രാഹുല്‍ സിക്‌സ് പായിച്ചു. 

മുരളി വിജയ് നിലയുറപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും 18 റണ്‍സ് എടുത്ത് നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കി. പിന്നാലെ ആത്മവിശ്വാസം വീണ്ടെടുത്ത് വന്നിരുന്ന രാഹുലിനെ ഹസല്‍വുഡ് ടിം പെയ്‌നിന്റെ കൈകളിലെത്തിച്ചു. ഒന്നാം ഇന്നിങ്‌സിലെ ക്ലാ്‌സ് കളി പൂജാര രണ്ടാം ഇന്നിങ്‌സിലും പുറത്തെടുത്താല്‍, മധ്യനിര മികച്ച കൂട്ടുകെട്ടുകള്‍ തീര്‍ത്താലും ഇന്ത്യയ്ക്ക് മികച്ച ലീഡ് സ്വന്തമാക്കാം. നാലാം ദിനമാകുമ്പോഴേക്കും ബാറ്റിങ്ങിന് ഒരു പിന്തുണയും പിച്ചില്‍ നിന്നും ലഭിക്കില്ലെന്നിരിക്കെ ആദ്യ ടെസ്റ്റ് സ്വന്തമാക്കുവാനുള്ള വഴിയാണ് ഇന്ത്യയ്ക്ക് മുന്നില്‍ വരുന്നത്. 

ഇതിനിടയില്‍ കോഹ് ലി ഓസ്‌ട്രേലിയയില്‍ 18 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്നും 1000 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഡ്‌ലെയ്ഡ് ടെസ്റ്റിന് ഇറങ്ങുമ്പോള്‍ എട്ട് റണ്‍സായിരുന്നു കോഹ് ലിക്ക് ഈ നേട്ടത്തിലേക്കെത്താന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ കോഹ് ലി മൂന്ന് റണ്‍സിന് പുറത്തായിരുന്നു. ഓസീസ് മണ്ണില്‍ ആയിരം ടെസ്റ്റ് റണ്‍സ് നേടുന്ന ലിസ്റ്റില്‍ സച്ചിനും ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് കോഹ് ലിക്ക് മുന്നിലുണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com