തകര്‍ത്തടിച്ച് ഫഖര്‍ ചരിത്രമെഴുതി, ഇരട്ട ശതകം നേടുന്ന ആദ്യ പാക് താരം

ഇരട്ട ശതകം നേടുന്ന ആദ്യ പാക് താരമെന്ന നേട്ടത്തിനൊപ്പം റെക്കോര്‍ഡുകളും തീര്‍ത്ത് തകര്‍ത്തു കളിക്കുകയായിരുന്നു പാക്കിസ്ഥാനും ഫഖറും ബുലാവായോവില്‍
തകര്‍ത്തടിച്ച് ഫഖര്‍ ചരിത്രമെഴുതി, ഇരട്ട ശതകം നേടുന്ന ആദ്യ പാക് താരം
Updated on
1 min read

സിംബാബ്വെയെ അടിച്ച് തകര്‍പ്പണമാക്കി പാക് ഓപ്പണര്‍ ഫഖര്‍ സമന്‍. ഏകദിനത്തില്‍ ഇരട്ട ശതകം നേടുന്ന ആദ്യ പാക് താരമെന്ന നേട്ടത്തിനൊപ്പം റെക്കോര്‍ഡുകളും തീര്‍ത്ത് തകര്‍ത്തു കളിക്കുകയായിരുന്നു പാക്കിസ്ഥാനും ഫഖറും ബുലാവായോവില്‍. 

156 പന്തില്‍ നിന്നായിരുന്നു വ്യക്തിഗത സ്‌കോര്‍ 200 കടത്തുന്ന ആറാമത്തെ താരമായി ഫഖര്‍ മാറിയത്. 24 തവണ ഫഖര്‍ പന്ത് ബൗണ്ടറി ലൈന്‍ തൊടിയിച്ചപ്പോള്‍ അഞ്ച് വട്ടം പന്ത് നിലം തൊടാതെ പറന്നു. ഒടുവില്‍ 50 ഓവറും ക്രീസില്‍ നിന്ന് 210 റണ്‍സ് വ്യക്തിഗത സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത് ചരിത്രവും തിരുത്തിയാണ് ഫഖര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.  

ഫഖറിനൊപ്പം കട്ടയ്ക്ക് ഇമാം ഉള്‍ ഹഖും നിന്നതോടെ 304 റണ്‍സിന്റെ റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇവിടെ പിറന്നത്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പാണ് ഇത്. 

92 ബോളില്‍ നിന്നായിരുന്നു ഫഖര്‍ മൂന്നക്കം കടന്നത്. പക്ഷേ പിന്നെ അങ്ങോട്ട് ഫഖറിന്റെ വെടിക്കെട്ടായിരുന്നു. 115 ബോളില്‍ ഫഖര്‍ 150ലേക്കെത്തി. ഒരു പാക് താരം നേടുന്ന ഉയര്‍ന്ന  സ്‌കോര്‍ എന്ന റെക്കോര്‍ഡില്‍ 1997ല്‍ സയീദ് അന്‍വര്‍ തീര്‍ത്ത റെക്കോര്‍ഡും ഫഖര്‍ ഇവിടെ മറികടന്നു. അനവര്‍ ഇന്ത്യക്കെതിരെ ചെന്നൈയില്‍ വെച്ച് നേടിയ 194 റണ്‍സായിരുന്നു ഒരു പാക് താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 

ഇതോടെ സച്ചിന്‍, സെവാഗ്, രോഹിത്,ഗെയില്‍,മാര്‍ട്ടിന്‍ ഗുപ്തില്‍ എന്നിവര്‍ അണിനിരക്കുന്ന ഗ്രൂപ്പിലേക്ക് പാക് താരവുമെത്തി. രണ്ട് വലം കയ്യന്മാരും ഇരട്ട ശതകം നേടിയത് സിംബാബ്വെയ്‌ക്കെതിരെയാണെന്ന പ്രത്യേകതയുമുണ്ട്. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് എടുത്തു. 400 റണ്‍സ് വിജയ ലക്ഷ്യവുമായിട്ടാണ് സിംബാബ്വെ മറുപടി ബാറ്റിങ്ങിന് ഇറങ്ങുന്നത്. 3-0ന് അഞ്ച് മത്സരങ്ങളുടെ പരമ്പര പാക്കിസ്ഥാന്‍ നേരത്തെ സ്വന്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com