പ്ലേയിങ് ഇലവനില്‍ ഭാഗമല്ലാത്ത വ്യക്തി ഒത്തുകളിക്കുന്നത് എങ്ങനെ? ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണത്തില്‍ ജയവര്‍ധനെ

ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റുവെന്ന ലങ്കന്‍ മുന്‍ കായിക മന്ത്രിയുടെ ആരോപണത്തിന്റെ മുനയൊടിച്ച് വീണ്ടും എത്തുകയാണ് മഹേല ജയവര്‍ധനെ
പ്ലേയിങ് ഇലവനില്‍ ഭാഗമല്ലാത്ത വ്യക്തി ഒത്തുകളിക്കുന്നത് എങ്ങനെ? ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണത്തില്‍ ജയവര്‍ധനെ
Updated on
1 min read

കൊളംബോ: 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന ആരോപണവും ഇതിനെതിരെയുള്ള പ്രത്യാരോപണവുമാണ് ഇപ്പോള്‍ ലങ്കന്‍ ക്രിക്കറ്റില്‍ നിറയുന്നത്. ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റുവെന്ന ലങ്കന്‍ മുന്‍ കായിക മന്ത്രിയുടെ ആരോപണത്തിന്റെ മുനയൊടിച്ച് വീണ്ടും എത്തുകയാണ് മഹേല ജയവര്‍ധനെ. 

ഞങ്ങള്‍ ലോകകപ്പ് ഫൈനല്‍ വിറ്റെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് വലിയ ആരോപണമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യം, പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഒത്തുകളിക്കാനാവുക? എന്തായാലും 9 വര്‍ഷത്തിന് ശേഷം നമുക്ക് ബോധോദയം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം, ജയവര്‍ധനെയുടെ ട്വീറ്റില്‍ പറയുന്നു. 

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റെന്നും, എന്നാല്‍ ഇതില്‍ കളിക്കാര്‍ അതിന്റെ ഭാഗമായെന്ന് താന്‍ പറയുന്നില്ലെന്നുമാണ് ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്ക അന്വേഷണത്തിന് ഉത്തരവിട്ടു. കായിക മന്ത്രി ഡള്ളാസ് അലാഹ്‌പെരുമയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com