മുന്നൂറ് കടന്നപ്പോഴും ആരും സെഞ്ചുറി നേടിയില്ല; ഇതും പാകിസ്ഥാന് റെക്കോര്‍ഡ് 

ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ 348 റണ്‍സ് കുറിച്ചെങ്കിലും പാകിസ്താന്‍ നിരയില്‍ ആരും മൂന്നക്കം കടന്നിരുന്നില്ല
മുന്നൂറ് കടന്നപ്പോഴും ആരും സെഞ്ചുറി നേടിയില്ല; ഇതും പാകിസ്ഥാന് റെക്കോര്‍ഡ് 
Updated on
1 min read

നോട്ടിങ്ഹാം: തുടക്കത്തിലെ തോല്‍വിക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് ലോകകപ്പില്‍ പാകിസ്ഥാന്‍ നടത്തിയത്. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ പൊരുതിക്കയറിയാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ഇപ്പോള്‍ ഒരു റെക്കോര്‍ഡും പാകിസ്ഥാന്റെ പേരില്‍ കുറിക്കപ്പെട്ടു.

ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ 348 റണ്‍സ് കുറിച്ചെങ്കിലും പാകിസ്താന്‍ നിരയില്‍ ആരും മൂന്നക്കം കടന്നിരുന്നില്ല.  ഇതാണ്  റെക്കോര്‍ഡ് ആയി മാറിയത്. ഒരു താരം പോലും സെഞ്ചുറി നേടാതെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം എന്ന നേട്ടമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് പാകിസ്ഥാന്‍ കുറിച്ചത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ് എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. 62 പന്തില്‍ 84 റണ്‍സെടുത്ത മുഹമ്മദ് ഹഫീസാണ് പാക് നിരയില്‍ ടോപ് സ്‌കോറര്‍.

2015 ലോകകപ്പില്‍ യുഎഇക്ക് എതിരെ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 341 റണ്‍സായിരുന്നു മുമ്പത്തെ റെക്കോഡ്. അന്ന് 99 റണ്‍സുമായി എ ബി ഡിവില്ലിയേഴ്‌സ് ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഈ റെക്കോഡാണ് പാകിസ്ഥാന്‍ തിരുത്തിയെഴുതിയത്.

ഇത് മൂന്നാം തവണയാണ് സെഞ്ചുറിയില്ലാതെ പാകിസ്താന്‍ ലോകകപ്പില്‍ 300ന് മുകളില്‍ റണ്‍സ് നേടുന്നത്. 1983 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 338 റണ്‍സും 2015ല്‍ യുഎഇയ്ക്ക് എതിരെ 339 റണ്‍സും അവര്‍ നേടിയിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് വന്‍പരാജയമാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com