റസലിന്റെ കള്ളക്കളികള്‍! പരിക്ക് എന്ന പേരില്‍ വിന്‍ഡിസ് ടീമില്‍ നിന്ന് ഒഴിവാകും, ആ സമയം ലീഗുകളില്‍ കളിക്കും

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് വേണ്ടിയാണ് റസല്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന
റസലിന്റെ കള്ളക്കളികള്‍! പരിക്ക് എന്ന പേരില്‍ വിന്‍ഡിസ് ടീമില്‍ നിന്ന് ഒഴിവാകും, ആ സമയം ലീഗുകളില്‍ കളിക്കും
Updated on
1 min read

ന്ത്യന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് ആന്ദ്രെ റസലിന്റെ പേര് ഒഴിവാക്കപ്പെട്ടതില്‍ നിരാശപ്പെടുന്ന ഇന്ത്യന്‍ ആരാധകരുണ്ട്. വിരുന്നൊരുക്കിയേക്കാവുന്ന ആ കൂറ്റനടികള്‍ തന്നെ കാരണം. പക്ഷേ, പരിക്കിന്റെ പേര് പറഞ്ഞ് ഇന്ത്യന്‍ പര്യടനത്തിനും റസലില്ല. ക്ലബ് ക്രിക്കറ്റില്‍ കളിക്കുന്നതിന് വേണ്ടിയാണ് താരം പരിക്കിന്റെ മറ പറ്റി പിന്മാറുന്നത് എന്ന വിലയിരുത്തലാണ് ഉയരുന്നത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് വേണ്ടിയാണ് റസല്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ഇതിന് മുന്‍പ് വന്ന വിന്‍ഡിസിന്റെ പരമ്പരകളിലും സമാനമായിരുന്നു റസലിന്റെ സമീപനം. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്ക് ശേഷമാണ് വിന്‍ഡിസ് ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ വരുന്നത്. പരിക്കിന്റെ പേര് പറഞ്ഞ് അഫ്ഗാനിസ്ഥാനെതിരേയും റസല്‍ കളിച്ചില്ല. 

മൂന്ന് ഏകദിനങ്ങളും, ഒരു ടെസ്റ്റുമാണ് അഫ്ഗാനിസ്ഥാനെതിരെ വിന്‍ഡിസ് കളിച്ചത്. ഇതില്‍ നിന്ന് വിട്ടുനിന്ന റസല്‍ അബുദാബിയില്‍ ടി10 ലീഗ് കളിക്കാനെത്തി. ലോകകപ്പിന് ശേഷം വന്ന ഇന്ത്യയുടെ വിന്‍ഡിസ് പര്യടനത്തിലും കളിക്കാന്‍ റസല്‍ ഉണ്ടായില്ല. ഈ സമയം കാനഡ ലീഗില്‍ കളിക്കുകയായിരുന്നു വിന്‍ഡിസ് നിരയിലെ ഹാര്‍ഡ് ഹിറ്റര്‍. 

പൊള്ളാര്‍ഡ് തന്നെയാണ് വിന്‍ഡിസ് സംഘത്തെ ഇന്ത്യയിലും നയിക്കുക. ഷായ് ഹോപ്പ് വൈസ് ക്യാപ്റ്റനായി. ഇടവേള എടുത്തതോടെ ക്രിസ് ഗെയ്ല്‍ ടീമിലില്ല. ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചന നല്‍കിയ ഡ്വെയ്ന്‍ ബ്രാവോയ്ക്കും ടീമില്‍ ഇടം നേടാനായില്ല. എന്നാല്‍ ലോകകപ്പ് മുന്‍പില്‍ കണ്ടാണ് വിന്‍ഡിസ് വരുന്നത് എന്ന് പരിശീലകന്‍ ഫില്‍ സിമന്‍സ് പറയുമ്പോള്‍ ആന്ദ്രെ റസലിനെ ഒഴിവാക്കിയുള്ള ലോകകപ്പ് ടീമോ എന്ന ചോദ്യമാണ് ഉയരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com