ലക്ഷ്യത്തിലേക്ക് തകര്‍ത്തടിച്ചു തുടങ്ങി കീവീസ്; ഇടയില്‍ വിലങ്ങുതടിയായി ഭുവി, രണ്ട് വിക്കറ്റ് വീണു

ആദ്യ മൂന്ന് ഡെലിവറികളില്‍ നിന്നും 14 റണ്‍സ് നേടി തകര്‍പ്പന്‍ തുടക്കം ലക്ഷ്യമിട്ട ഗുപ്ടിലിന് ഭുവി അധികം ആയുസ് നല്‍കിയില്ല
ലക്ഷ്യത്തിലേക്ക് തകര്‍ത്തടിച്ചു തുടങ്ങി കീവീസ്; ഇടയില്‍ വിലങ്ങുതടിയായി ഭുവി, രണ്ട് വിക്കറ്റ് വീണു
Updated on
1 min read

92 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസിലാന്‍ഡ് അതിവേഗം വിജയ ലക്ഷ്യത്തിലേക്ക് അടുക്കുന്നു. ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും വലിയ പരിക്കേല്‍ക്കാതെ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സാണ് കീവീസിന്റെ സ്‌കോര്‍. 42 ഓവര്‍ കയ്യിലിരിക്കെ അവര്‍ക്കിനി 48 റണ്‍സ് കൂടി മതി ജയം പിടിക്കാന്‍.

ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സ് പറത്തിയ ഗുപ്തില്‍ പിന്നെയുള്ള രണ്ട് പന്തുകളും ബൗണ്ടറി പായിച്ചു. ഇന്നിങ്‌സിലെ ആദ്യ മൂന്ന് ഡെലിവറികളില്‍ നിന്നും 14 റണ്‍സ് നേടി തകര്‍പ്പന്‍ തുടക്കം ലക്ഷ്യമിട്ട ഗുപ്ടിലിന് ഭുവി അധികം ആയുസ് നല്‍കിയില്ല. അതേ ഓവറിലെ നാലാമത്തെ ബോളില്‍ ഭുവി, ഗുപ്ടിലിനെ ഹര്‍ദിക്കിന്റെ കൈകളില്‍ എത്തിച്ച് ആദ്യ വിക്കറ്റ് വീഴ്ത്തി. ഒരു ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എന്ന നിലയിലായെങ്കിലും ഖലീല്‍ അഹ്മദിനെ സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറി കടത്തിയ നിക്കോളാസ് രണ്ടാം ഓവറിലെ അഞ്ചാമത്തെ ബോളിലും അഹ്മദിനെതിരെ ബൗണ്ടറി നേടി. 

ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്തി വിജയലക്ഷ്യത്തിലേക്ക് പെട്ടെന്ന് അടുക്കുകയാണ് കീവീസ് ബാറ്റ്‌സ്മാന്‍മാരുടെ ലക്ഷ്യമെന്ന് വ്യക്തം.  എന്നാല്‍ ഏഴാമത്തെ ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ വില്യംസണിനേയും ഭുവി മടക്കി. ഇതോടെ ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായി. കോഹ് ലിയുടേയും ധോനിയുടേയും അഭാവത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് ബോള്‍ട്ടിന്റേയും ഗ്രാന്‍ഡ്‌ഹോമിന്റേയും ബോളുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. 

18 റണ്‍സ് നേടിയ ചഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 16 റണ്‍സ് എടുത്ത പാണ്ഡ്യയും 15 റണ്‍സ് എടുത്ത കുല്‍ദീപ് യാദവുമാണ് ചഹലിന് പിന്നിലുള്ള ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. വാലറ്റത്ത് ചഹലും കുല്‍ദീപും ചേര്‍ന്ന് ഇന്ത്യയുടെ ടോട്ടല്‍ നൂറ് കടത്തുവാനുള്ള ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. 25 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത്. ഇന്ത്യയുടെ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതായിരുന്നു. ഓപ്പണിങ്ങില്‍ ധവാനും രോഹിത്തും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 21 റണ്‍സാണ് രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com