2021 ഒക്ടോബറിൽ ഫൈസർ പുറത്തുവിട്ട ചിത്രം/ എപി
2021 ഒക്ടോബറിൽ ഫൈസർ പുറത്തുവിട്ട ചിത്രം/ എപി

കോവിഡിനെ പ്രതിരോധിക്കാൻ ഫൈസറിന്റെ ഗുളിക; ശുപാർശ ചെയ്ത് ഡബ്യൂഎച്ച്ഒ, പാക്‌സ്‌ലോവിഡിനെ ​അറിയാം 

ശുപാർശ 18 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ബാധകമാണ്
Published on

ജനീവ: കോവിഡിനെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ച ഫൈസറിന്റെ ആൻറിവൈറൽ ഗുളിക പാക്‌സ്‌ലോവിഡ് ശക്തമായി ശുപാർശ ചെയ്ത് ലോകാരോഗ്യ സംഘടന. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഉയർന്ന സാധ്യതയുള്ള രോ​ഗത്തിന്റെ നേരിയ ലക്ഷണമെങ്കിലും ഉള്ളവർക്ക് പാക്‌സ്‌ലോവിഡ് "ശക്തമായി ശുപാർശ ചെയ്യുന്നു" എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

നിർമ്മാട്രെൽവിർ, റിറ്റോണാവിർ എന്നിവ സംയോജിപ്പിക്കാനുള്ള തീരുമാനം ഫൈസറിന്റെ ഉത്തമമായ തിരഞ്ഞെടുപ്പായാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പ്രത്യേകിച്ച് വാക്സിനേഷൻ എടുക്കാത്തവർക്കും പ്രായമായ അല്ലെങ്കിൽ പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കും. യുഎസ് ബയോടെക് സ്ഥാപനമായ ഗിലെഡ് നിർമ്മിച്ച ആൻറിവൈറൽ മരുന്നായ റെംഡെസിവിറും ചില രോ​ഗികൾക്ക് ശുപാർശ ചെയ്യുന്നുണ്ട്. 

പാക്‌സ്‌ലോവിഡ്, മറ്റുള്ളവയേക്കാൾ കൂടുതൽ ആശുപത്രിവാസത്തെ തടയുമെന്നും എളുപ്പത്തിൽ നൽകാൻ കഴിയുന്നതാണെന്നും ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ പറഞ്ഞു. ശുപാർശ 18 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ബാധകമാണ്, എന്നാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ബാധകമല്ല.

ഇത്തരം ആൻറിവൈറൽ ചികിത്സകളുടെ പരിമിതികളും ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമേ മരുന്ന് പ്രയോജനം ചെയ്യൂ എന്നതാണ് പ്രധാനം. ഇതിനർത്ഥം രോഗികൾ പെട്ടെന്ന് പരിശോധന നടത്തുകയും ഡോക്ടർ ഗുളിക നിർദ്ദേശിക്കുകയും വേണം. രോഗലക്ഷണങ്ങൾ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ രോഗികൾ പാക്സ്ലോവിഡ് ഗുളിക കഴിക്കാൻ തുടങ്ങണം. അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതാണ് ഇതിന്റെ കോഴ്സ്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com