വീടുകളിൽ പതിവായി ഉപയോഗിക്കുന്ന സാധനങ്ങളിൽ മങ്കിപോക്സ് വൈറസ് ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് പഠനം. അണുവിമുക്തമാക്കിയാലും കട്ടിൽ, പുതപ്പ്, കോഫി മെഷീൻ, കമ്പ്യൂട്ടർ മൗസ്, ലൈറ്റ് സ്വിച്ച് തുടങ്ങിയവയിൽ വൈറസ് സാന്നിധ്യമുണ്ടാകുമെന്നാണ് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ആരംഭിച്ച് 20 ദിവസത്തിന് ശേഷം രോഗികളുമായി സമ്പർക്കമുള്ള 70ശതമാനം ഇടങ്ങളിലും വൈറസ് സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയത്.
ഈ പഠനത്തിനായി കുരങ്ങുപനി സ്ഥിരീകരിച്ച രണ്ടുപേർ താമസിച്ചിരുന്ന വീട് ഗവേഷകർ നിരീക്ഷിച്ചു. രോഗികൾ ദിവസത്തിൽ പല തവണ കൈകൾ കഴുകുകയും കുളിക്കുകയുമൊക്കെ ചെയ്തെങ്കിലും അവർ പതിവായി ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രതലങ്ങളിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. അതേസമയം വൈറസ് സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവ ചത്തതാണെന്നും അതിനാൽ അണുബാധ പടരാനുള്ള സാധ്യത കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടി.
കുരങ്ങുപനി ബാധിച്ച ഒരാളുടെ വീട് സന്ദർശിക്കുന്ന ആളുകൾ നന്നായി മാസ്ക് ധരിക്കണമെന്നും പരമാവധി എങ്ങും സ്പർശിക്കാതെ നോക്കണമെന്നും ഗവേഷകർ പറഞ്ഞു. കൈകൾ നന്നായി കഴുകുകയും രോഗി ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, കിടക്ക എന്നിവ പങ്കിടുകയോ ചെയ്യരുത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates