ചിറ്റമൃത് മുതൽ തുളസി വരെ; ഡെങ്കിപ്പനിയെ ചെറുക്കാൻ വീട്ടിലുണ്ടാക്കാം ഈ ആറ് പാനീയങ്ങൾ

ഡെങ്കു ബാധിച്ചവര്‍ക്കായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഏറെ ഔഷധഗുണങ്ങളുള്ള ചില ഡ്രിങ്കുകള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാജ്യത്ത് ഡെങ്കിപ്പനി ഏറെ ആശങ്ക വിതയ്ക്കുകയാണ്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ മാത്രം 1200ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. രോഗം മൂര്‍ച്ഛിച്ചാല്‍ ജീവന് പോലും ഭീഷണിയായേക്കാം എന്നത് ആളുകളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. അതുകൊണ്ട് ആരംഭത്തില്‍ തന്നെ തിരിച്ചറിയുന്നതും വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. 

ഡെങ്കു സ്ഥിരീകരിച്ചവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ധാരാളം വെള്ളം കുടിക്കാനാണ്. ദിവസവും നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡെങ്കു ബാധിച്ചവര്‍ക്കായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഏറെ ഔഷധഗുണങ്ങളുള്ള ചില ഡ്രിങ്കുകള്‍...

ആര്യവേപ്പ്
ആര്യവേപ്പിന്റെ കുറച്ച് ഇലകള്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഇത് ചായയ്‌ക്കൊപ്പം ദിവസവും കുടിക്കുന്നത് വേദന ശമിപ്പിക്കാനും ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. 

പപ്പായ ഇല
ഡെങ്കിപ്പനി ബാധിക്കുമ്പോള്‍ രോഗിയുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് ക്രമാതീതമായി കുറയും. രണ്ട് പപ്പായ ഇല എടുത്ത് അരച്ച് ചാറെടുക്കണം. ഇതിലേക്ക് ഒരുകപ്പ് വെള്ളം ഒഴിക്കണം. അരിച്ചതിന് ശേഷം ഈ വെള്ളം കുടിക്കാം. 

കിരിയാത്ത ഇല
ഇതും ജ്യൂസായി കുടിക്കാം. ആരിവേപ്പില പോലെ ഇവയ്ക്കും ആന്റി-വൈറല്‍ ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകള്‍ കൂട്ടാന്‍ ഇത് നല്ലതാണ്.

തുളസി
ചായയ്‌ക്കൊപ്പം തുളസി കുടിക്കാം. ഗ്രീന്‍ ടീ ഉണ്ടാക്കുമ്പോള്‍ തുളസിയും അതില്‍ ചേര്‍ക്കാം. പാല്‍ ചേര്‍ക്കാതെ വെള്ളത്തില്‍ തുളസി നേരിട്ടിട്ട് തിളപ്പിച്ചതിന് ശേഷം നാരങ്ങളും പിഴിഞ്ഞൊഴിക്കാം. 

ചിറ്റമൃത്
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്ന ഒന്നാണ് ചിറ്റമൃത്. ഇവയുടെ ഇല വെള്ളത്തില്‍ തിളപ്പിച്ച് വെള്ളം അരിച്ചെടുക്കണം. ചായ പോലെ കുടിക്കാം. 

ഉലുവ
മറ്റ് ജ്യൂസുകളില്‍ ചേര്‍ത്ത് ഉലുവ കുടിക്കുന്നത് നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com