കാപ്‌സിക്കം കഴിക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇന്നുമുതല്‍ ഉറപ്പായും കഴിക്കണം; ചര്‍മ്മം സൂപ്പറാക്കാം

യുവത്വമുള്ള തിളങ്ങുന്ന ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഭക്ഷണത്തില്‍ കാപ്‌സിക്കം ചേര്‍ക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദിവസവും കഴിക്കുന്ന ഭക്ഷണം നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കും. ഇങ്ങനെ ചര്‍മ്മത്തിന് ഗുണകരമായ ധാരാളം പഴങ്ങളും പച്ചക്കറികളുമുണ്ട്. അതിലൊന്നാണ് കാപ്‌സിക്കം. അതുകൊണ്ട് യുവത്വമുള്ള തിളങ്ങുന്ന ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഭക്ഷണത്തില്‍ കാപ്‌സിക്കം ചേര്‍ക്കണം. 

►കാപ്‌സിക്കം കഴിക്കുന്നതുവഴി വൈറ്റമിന്‍ സി സമൃദ്ധമായി ലഭിക്കും. പച്ച, ചുവപ്പ്, മഞ്ഞ അങ്ങനെ ഏത് നിറത്തിലുള്ള കാപ്‌സിക്കം ആണെങ്കിലും വൈറ്റമിന്‍ സി ഉറപ്പാണ്. ആരോഗ്യകരമായ ചര്‍മ്മത്തിന് അനിവാര്യമാണ് വൈറ്റമിന്‍ സി. ചര്‍മ്മത്തിന് യുവത്വം നല്‍കുന്ന കൊളാജന്‍ ഉത്പാദനത്തെ അത് പ്രോത്സാഹിപ്പിക്കും. 

►ചര്‍മ്മത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കില്‍ അത് വളരെ പ്രകടമായിരിക്കും. ചര്‍മ്മത്തിന് ആവശ്യത്തിന് വെള്ളം സംഭാവന ചെയ്യാന്‍ കഴിയുന്നവയില്‍ ഒന്നാണ് കാപ്‌സിക്കം. ഇവയില്‍ ജലാംശം ധാരാളമുള്ളതിനാല്‍ ചര്‍മ്മത്തെ പരിപോഷിപ്പിക്കും. 

►ആന്റിഓക്‌സിഡന്റ്‌സാല്‍ സമൃദ്ധമാണ് കാപ്‌സിക്കം. ഹാനീകരമായ സൂര്യരശ്മികളില്‍ നിന്നും അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ നിന്നും മറ്റ് മലിനീകരണത്തില്‍ നിന്നുമൊക്കെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ആന്റിഓക്‌സിഡന്റ്‌സ് അനിവാര്യമാണ്. ഇത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ഘടനയെയും രൂപത്തെയും മെച്ചപ്പെടുത്തുകയും ചെയ്യും. 

►പതിവായി ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഉറപ്പായും കാപ്‌സിക്കം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുള്ളതിനാല്‍ ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇത് നല്ലതാണ്. വരണ്ട, അസ്വസ്ഥമായ ചര്‍മ്മത്തെ ഇത് മൃദുലമാക്കാന്‍ സഹായിക്കും. 

►നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കം സമ്മാനിക്കാന്‍ കാപ്‌സിക്കത്തിന് കഴിയും. പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഫ്‌ളോലെസ് സ്‌കിന്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഉറപ്പായും ഇന്നുമുതല്‍ ഭക്ഷണത്തില്‍ കാപ്‌സിക്കം ഉള്‍പ്പെടുത്തണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com