വിഡിയോ കോളിനിടെ സിക്രീനിലെ സ്വന്തം പ്രതിച്ഛായയിലേക്ക് കണ്ണുകൾ പാളാറുണ്ടോ? എന്താണ് വിഡിയോകോൺഫറൻസിങ് ഡിസ്മോർഫിയ?

വിഡിയോ കോൺഫറൻസിങ് ഡിസ്മോർഫിയ എന്നാണ് ഈ പ്രതിഭാസത്തിന് ​ഗവേഷകർ പേര് നൽകിയിരിക്കുന്നത്.
google meet
വിഡിയോകോൺഫറൻസിങ് ഡിസ്മോർഫിയ
Updated on

കോവിഡ് മഹാമാരിക്കാലത്താണ് സൂം, ​ഗൂ​ഗിൾ മീറ്റ് തുടങ്ങിയ വിഡിയോ കോൾ സംവിധാനങ്ങൾ ഏറെ പ്രചാരത്തിൽ വരുന്നത്. കൂടാതെ വാട്സ്ആപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെ അടുത്തും അകലെയുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും നമ്മള്‍ എപ്പോഴും വിഡിയോ കോള്‍ ചെയ്തു വിശേഷങ്ങള്‍ തിരക്കാറുമുണ്ട്. ഇത്തരത്തില്‍ വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ സ്ക്രീനിൽ കാണുന്ന സ്വന്തം പ്രതിച്ഛായയിലേക്ക് കണ്ണുകൾ ഇടയ്ക്കിടെ പാളാറുണ്ടോ?

ബോസ്റ്റൺ യൂണിവേഴ്സിറ്റി കോസ്മെറ്റിക് ആന്റ് ലേസർ സെന്റർ അടുത്തിടെ നടത്തിയ പഠനത്തിൽ ആളുകൾക്കിടയിൽ ഈ ശീലം വ്യാപകമാണെന്നും ഇത് ആത്മബോധത്തെ കുറിച്ചുള്ള വ്യാകുലത വര്‍ധിപ്പിക്കുന്നുവെന്നും കണ്ടെത്തി. വിഡിയോ കോളുകളിൽ തങ്ങളുടെ പ്രതിച്ഛായ ഡിജിറ്റൽ രൂപത്തിൽ കാണുന്നത് ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ (BDD) പോലുള്ള ബോഡി ഇമേജ് പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വിഡിയോ കോൺഫറൻസിങ് ഡിസ്മോർഫിയ എന്നാണ് ഈ പ്രതിഭാസത്തിന് ​ഗവേഷകർ പേര് നൽകിയിരിക്കുന്നത്.

വിഡിയോ കോളിനിടെയുള്ള സ്വന്തം പ്രതിച്ഛായയിലേക്ക് അമിതമായി ശ്രദ്ധപോകുന്നത് അവരവരുടെ രൂപഭാ​വങ്ങളെ കുറിച്ച് കൂടുതൽ ആളുകൾ ബോധവാന്മാരാകാനും സൗന്ദര്യവർധക വസ്തുക്കൾ ഉപയോ​ഗിക്കുന്നതിനുള്ള ആ​ഗ്രഹം വർധിപ്പിച്ചുവെന്നും ​ഗവേഷകർ പഠനത്തിൽ പറയുന്നു. അമേരിക്കയിലെ 545 പേരാണ് പഠനത്തിന്റെ ഭാഗമായത്. വിഡിയോ കോളുകള്‍ ശാരീരിക രൂപത്തെ കുറിച്ചുള്ള സ്വന്തം അവബോധത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിനെ കുറിച്ചുള്ള അവരുടെ ധാരണ ​ഗവേഷകർ വിലയിരുത്തി.

പഠനത്തില്‍ 56 ശതമാനം ആളുകള്‍ക്കും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കായുള്ള തങ്ങളുടെ ആഗ്രഹം വര്‍ധിച്ചതായി പ്രതികരിച്ചു. എന്നാല്‍ 57.8 ശതമാനം ആളുകള്‍ സ്‌ക്രീനില്‍ തങ്ങളുടെ രൂപഭാവം മെച്ചപ്പെടുത്തുന്നതിനായി ഫില്‍ട്ടറുകള്‍ ഉപയോഗപ്പെടുത്തിയതായും പറയുന്നു. വിഡിയോ കോളില്‍ ആളുകള്‍ ഡിജിറ്റല്‍ സെല്‍ഫ് ഇമേജ് പരിശോധിക്കുന്നത് തുടരാനുള്ള സാധ്യത കൂടുതലാണെന്ന് ഫലങ്ങള്‍ കണ്ടെത്തി. ഈ ആത്മപരിശോധന അവരുടെ രൂപഭംഗിയിലെ പോരായ്മകൾ തിരയാനുള്ള പ്രവണതയിലേക്ക് നയിച്ചേക്കാം. ഇത് അവരുടെ അരക്ഷിതാവസ്ഥയും ആത്മബോധവും കൂടുതൽ വഷളാക്കുമെന്നും ഗവേഷകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com