UTHRADA PACHIL file
Astrology

'ഉത്രാടപ്പാച്ചിൽ' വെറും വിപണിയിലെ തിരക്കിന്റെ പേരല്ല; അറിയാം ഒന്നാം ഓണത്തിന്റെ പ്രത്യേകത

തിരുവോണത്തിന് തലേദിവസമായ ഉത്രാടം നാൾ കേരളത്തിന്റെ ഓണാഘോഷങ്ങളിൽ ഏറെ പ്രത്യേകതയുള്ള ദിവസമാണ്.

ഡോ: പി. ബി.രാജേഷ്

തിരുവോണത്തിന് തലേദിവസമായ ഉത്രാടം നാൾ കേരളത്തിന്റെ ഓണാഘോഷങ്ങളിൽ ഏറെ പ്രത്യേകതയുള്ള ദിവസമാണ്. ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കുമുള്ള അവസാന ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനായി നാടും നഗരവും ഒരുപോലെ സജീവമാകുന്ന ദിവസമാണിത്. ഈ ദിവസത്തെ തിരക്കിനും ഓട്ടത്തിനുമാണ് പൊതുവെ “ഉത്രാടപ്പാച്ചിൽ” എന്ന് പറയുന്നത്.

ഉത്രാടം എത്തുന്നതോടെ ഓണത്തിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലെത്തും. നേരത്തെ വാങ്ങാൻ കഴിയാതെ പോയ സാധനങ്ങൾ അവസാ നമായി വാങ്ങുന്നതിനായി ആളുകൾ വീടുകളിൽ നിന്ന് വിപണികളിലേക്ക് എത്തുന്നു. പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, പലവ്യഞ്ജനങ്ങൾ, വാഴയില, കായ, ഉപ്പേരി തുടങ്ങിയ സദ്യ വട്ടങ്ങൾ വാങ്ങാൻ കടകളിലും ചന്തകളിലും വലിയ തിരക്കായിരിക്കും. കാലം എത്ര മാറിയാലും ഉത്രാടപ്പാച്ചിലിനും തിരുവോണത്തിനും ഒരു മാറ്റവും ഉണ്ടാകാൻ സാധ്യതയില്ല. സൂപ്പർമാർക്കറ്റുകളെയും ഓൺലൈനുകളെയും ആശ്രയിക്കുന്ന തലമുറക്ക് ഇത് മനസ്സിലാകണമെങ്കിൽ തെരുവിലേക്ക് ഇറങ്ങണം അഥവാ ഏറ്റവും അടുത്ത ചന്ത ഒന്ന് സന്ദർശിക്കണം. കേരളത്തിന്റെ വ്യാപാര തലസ്ഥാനമായ എറണാകുളത്ത് ബ്രോഡ്വേയിലും ജ്യൂസ് സ്ട്രീറ്റിലും മാർക്കറ്റ് റോഡിലും എല്ലാം ഒരു അടി വെക്കാൻ പറ്റാത്ത അത്ര തിരക്കാണ്.

അവസാനവട്ട ഓണച്ചന്ത

ഉത്രാട ദിനത്തിലെ പ്രധാന കാഴ്ചകളിലൊന്ന് ഓണച്ചന്തകളിലെ തിരക്കാണ്. ഗ്രാമീണ ചന്തകൾ മുതൽ നഗരത്തിലെ മോളുകളും വ്യാപാരകേന്ദ്രങ്ങ ളും ഉപഭോക്താക്കളെ കൊണ്ട് നിറയും. ഓണകോടി വാങ്ങാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകാനുള്ള സമ്മാനങ്ങൾ ശേഖരിക്കാനും ആളുകൾ ഈ ദിവസം സമയം കണ്ടെത്തുന്നു. പൂക്കൾക്കും ഉത്രാടച്ചന്തയിൽ വലിയ ആവശ്യമാണ്. പൂക്കളം ഒരുക്കുന്നതിനുള്ള വിവിധതരം പൂക്കൾ തേടി ആളുകൾ വിപണിയിലെത്തുന്നു. വീട്ടു മുറ്റത്ത് മനോഹരമായ പൂക്കളം ഒരുക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പുകളും ഉത്രാട നാളിൽ നടക്കുന്നു. ബോണസും അഡ്വാൻസും ഒക്കെ കിട്ടിയ തുകയൊക്കെ ആളുകൾ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും ഒക്കെ വാങ്ങാനായി ചെലവഴിക്കുന്നു.

സദ്യയ്ക്കുള്ള ഒരുക്കങ്ങൾ

തിരുവോണ സദ്യയുടെ വിഭവങ്ങൾക്കാവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നതും ഉത്രാടപ്പാച്ചിലിന്റെ പ്രധാന ഭാഗമാണ്. ചേന, കുമ്പളങ്ങ, വെള്ളരിക്ക, പയർ, പച്ചക്കായ, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾക്കൊപ്പം തേങ്ങ, പുളി, ശർക്കര, പരിപ്പ്, അരി, മസാലകൾ തുടങ്ങിയവയും വാങ്ങുന്നു. ചില വീടുകളിൽ സദ്യയ്ക്കാവശ്യമായ ചില പലഹാരങ്ങളും അച്ചാറുകളും ഉത്രാട ദിവസം തന്നെ തയ്യാറാക്കിത്തുടങ്ങും.

ഓണക്കോടിയുടെ ആവേശം

പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതും ഉത്രാടനാളിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഓണക്കോടി വാങ്ങുന്ന പതിവ് ഇന്നും പല കുടുംബങ്ങളിലും തുടരുന്നു. വസ്ത്രശാലകളിൽ തിരക്ക് വർധിക്കുന്നതും ഉത്രാടപ്പാച്ചിലിന്റെ ഭാഗമാണ്.

ഗ്രാമവും നഗരവും ഒരുപോലെ സജീവം

ഉത്രാട നാളിൽ കേരളത്തിന്റെ ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും ഒരുപോലെ ആഘോഷാന്തരീക്ഷമാണ്. റോഡുകളിൽ വാഹനത്തിരക്കും വ്യാപാര കേന്ദ്രങ്ങളിൽ ജനത്തിരക്കും വർധിക്കും. ചെറിയ കടകൾ മുതൽ വലിയ മാളുകൾ വരെ ഓണ വിപണിയുടെ സജീവത പ്രകടമാകും. അവസാന നിമിഷം വരെ ആവശ്യമായ സാധനങ്ങൾ വാങ്ങിയെടുക്കാനുള്ള തിരക്കാണ് എല്ലായിടത്തും കാണുന്നത്.

ഒന്നാം ഓണത്തിന്റെ പ്രത്യേകത

കേരളീയ ആചാരത്തിൽ ഉത്രാടം ഒന്നാം ഓണം എന്ന നിലയിലും അറിയപ്പെടുന്നു. അതുകൊണ്ടു തന്നെ ഉത്രാടം നാളിൽ തന്നെ പല വീടുകളിലും ഓ ണാഘോഷങ്ങൾക്ക് തുടക്കമാകും. ബന്ധുക്കൾ എത്തിച്ചേരുകയും വീടുകൾ വൃത്തിയാക്കി അലങ്കരിക്കുകയും പൂക്കളം ഒരുക്കുകയും ഓണ സദ്യ യ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്യും.

“ഉത്രാടപ്പാച്ചിൽ” എന്നത് വെറും വിപണിയിലെ തിരക്കിന്റെ പേരല്ല. ഓണത്തെ വരവേൽക്കാനുള്ള കേരളീയരുടെ കൂട്ടായ ആവേശത്തിന്റെയും അവസാനവട്ട ഒരുക്കങ്ങളുടെയും പ്രതീകമാണ് അത്. തിരക്കിനിടയിലും കുടുംബത്തിനും ബന്ധങ്ങൾക്കും ആഘോഷത്തിനും പ്രാധാന്യം നൽകുന്ന മലയാളിയുടെ ഓണ സംസ്കാരത്തിന്റെ മനോഹരമായൊരു കാഴ്ചയാണ് ഉത്രാടപ്പാച്ചിൽ.

UTHRADA PACHIL, IMPORTANCE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി 'കാന്ദ എക്‌സ്പ്രസ്' കൊച്ചിയിലേക്കും

പന്തിന്റെ '95 മീറ്റർ' സിക്സിൽ സ്റ്റേഡിയം റൂഫിലെ സോളാർ പാനൽ തവിടുപൊടി! (വിഡിയോ)

'റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം'; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

'തൂഫാന്‍ എഫക്ട്'; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ആറുദിവസത്തിനിടെ 512.11 കോടിയുടെ മദ്യം വിറ്റു

'ഓണത്തിന്റെ ബ്രില്യൻസ് മനസിലായത് അപ്പോൾ, അവധിയാണെങ്കിലും ജോലി ചെയ്യേണ്ടി വരും'; ഓണം ഓർമകളുമായി ശോഭന