Business

130 രൂപയ്ക്ക് 200 ചാനലുകള്‍, പേ ചാനല്‍ നിരക്ക് 12 രൂപയാക്കണം ; ഈ മാസം 10 നകം നടപ്പാക്കാന്‍ ചാനല്‍ കമ്പനികളോട് ട്രായ്

പേ ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയില്‍നിന്ന്  12 രൂപയിലേക്ക് കുറയ്ക്കണം എന്നതാണ് ട്രായിയുടെ പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ മാസം പത്തിനുമുമ്പ് നിരക്ക് കുറയ്ക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചാനലുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അടിസ്ഥാന നിരക്കായ 130 രൂപയ്ക്ക് 100 എസ് ഡി ചാനലുകള്‍ എന്നത് 200 എണ്ണമാക്കി വര്‍ധിപ്പിക്കുക, 200ല്‍ കൂടുതല്‍ ചാനലുകള്‍ ഉണ്ടെങ്കിലും പരമാവധി നിരക്ക് 160 രൂപയില്‍ കൂടരുത് എന്നിങ്ങനെയാണ് പുതുക്കിയ നിര്‍ദേശങ്ങളിലുള്ളത്. 

പേ ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയില്‍നിന്ന് (നികുതി ഒഴികെ) 12 രൂപയിലേക്ക് കുറയ്ക്കണം എന്നതാണ് ട്രായിയുടെ പുതിയ നിര്‍ദേശങ്ങളില്‍ പ്രധാനം. ഇക്കഴിഞ്ഞ ജനുവരിയില്‍ത്തന്നെ ഈ നിര്‍ദേശം ട്രായ് മുന്നോട്ടുവെച്ചിരുന്നു. ഇതുപ്രകാരം ജനുവരി 15നുള്ളില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ ചാനലുകളോട് ആവശ്യപ്പെട്ടു. എന്നാല്‍, ട്രായിയുടെ നിര്‍ദേശം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചാനല്‍ കമ്പനികള്‍ കോടതികളെ സമീപിക്കുകയായിരുന്നു. 

കോടതികള്‍ സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി മുന്നോട്ടുപോകാന്‍ ട്രായ് തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന പാക്കേജില്‍ 200 ചാനലുകള്‍ എന്നത് പല ഡി.ടി.എച്ച്., കേബിള്‍ ടി.വി. കമ്പനികളും നടപ്പാക്കിയിരുന്നു. എന്നാല്‍ ചില കമ്പനികള്‍ ഒഴികെ പേ ചാനലുകളുടെ നിരക്ക് കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. ചാനലുകള്‍ തെരഞ്ഞെടുക്കുന്നതിനും നിരക്ക് അറിയുന്നതിനുമായി ട്രായ് കഴിഞ്ഞ മാസം മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. 

പുതിയ നിര്‍ദേശങ്ങളില്‍ ചിലത് ഇവയാണ്. 

130 രൂപയ്ക്ക് (നികുതി കൂടാതെ) 100ന് പകരം 200 എസ്.ഡി. ചാനലുകള്‍ നല്‍കുക

200ലധികം എത്ര ചാനലുകളായാലും അടിസ്ഥാന നിരക്ക് 160 രൂപ. നേരത്തേ ഓരോ 25 ചാനലുകള്‍ക്കും 20 രൂപ അധികം നല്‍കണമായിരുന്നു

കൂട്ടമായി നല്‍കുന്ന ചാനലുകളുടെ നിരക്ക് വെവ്വറെ കൂട്ടിയാല്‍ ഒന്നര മടങ്ങില്‍ കൂടാന്‍ പാടില്ല.

അടിസ്ഥാന പാക്കേജില്‍ 25 ഡി.ഡി. ചാനലുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന നിബന്ധന  എടുത്തുകളഞ്ഞു.

പരമാവധി നിരക്ക് 12 രൂപയില്‍ അധികമുള്ള ചാനലുകള്‍ ഒരു ബൊക്കെയിലും ഉള്‍പ്പെടുത്തരുത്

ഒരുവീട്ടില്‍ രണ്ട് ടെലിവിഷന്‍ ഉപയോഗിക്കുന്നുവെങ്കില്‍ ആദ്യത്തേതിന്റെ അടിസ്ഥാന നിരക്കിന്റെ 40 ശതമാനമേ രണ്ടാമത്തേതിന് ഈടാക്കാവൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT