Business

87 രൂപയ്ക്ക് കോഴിയില്ല; സര്‍ക്കാരുമായുള്ള ധാരണ അട്ടിമറിച്ച് വ്യാപാരികളുടെ വില്‍പ്പന

വിലയെ ചൊല്ലി ജനങ്ങളും വ്യാപാരികളും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുന്നുമുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 87 രൂപയ്ക്ക് ഇറച്ചി കോഴി വില്‍ക്കാമെന്ന് സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍ നിന്നും മലക്കം മറിഞ്ഞ് വ്യാപാരികള്‍. 87 രൂപയ്ക്ക് ജിവനുള്ള കോഴിയെ വില്‍ക്കാന്‍ വ്യാപാരികള്‍ തയ്യാറായില്ല. 

വ്യാപാരി വ്യവസായി സമിതിക്ക് കീഴിലുള്ള കടകളില്‍ ഉള്‍പ്പെടെ 120 രൂപയ്ക്കാണ് കോഴി വില്‍ക്കുന്നത്.  ഒരു കിലോ കോഴി ഇറച്ചി 157 രൂപയ്ക്കാണ് പലയിടങ്ങളിലും വില്‍പ്പന നടത്തുന്നത്.

സര്‍ക്കാര്‍ നിശ്ചയിച്ച 87 രൂപയ്ക്ക് വില്‍പ്പന നടത്തിയാല്‍ നഷ്ടമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. കൊച്ചിയും, കോഴിക്കോടും ഉള്‍പ്പെടെയുള്ള വിവിധ ഭാഗങ്ങളില്‍ വ്യാപാരികള്‍ വില്‍പ്പന അവസാനിപ്പിച്ചു. വിലയെ ചൊല്ലി ജനങ്ങളും വ്യാപാരികളും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. 

ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം 130 മുതല്‍ 160 രൂപ വരെയാണ് കോഴി വില. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് വില മാറാമെന്ന് വ്യാപാരികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു.  87 രൂപയ്ക്ക് വ്യാപാരികള്‍ക്ക് ജീവനുള്ള കോഴികളെ എത്തിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്മാറുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

SCROLL FOR NEXT