ആപ്പിള്‍ 600ലധികം ജീവനക്കാരെ പിരിച്ചുവിട്ടു ആപ്പിൾ, ഫയൽ
Business

'കാര്‍ പ്രോജക്ട് പ്രതീക്ഷിച്ച പോലെ നടന്നില്ല'; ആപ്പിള്‍ 600ലധികം ജീവനക്കാരെ പിരിച്ചുവിട്ടു

പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ 600ലധികം ജീവനക്കാരെ പിരിച്ചുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ 600ലധികം ജീവനക്കാരെ പിരിച്ചുവിട്ടു. സ്വപ്‌നപദ്ധതികളായ കാര്‍, സ്മാര്‍ട്ട്‌വാച്ച് ഡിസ്‌പ്ലേ പ്രോജക്ടുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടുള്ള നടപടി.

ഫെബ്രുവരി അവസാനത്തോടെയാണ് രണ്ട് സംരംഭങ്ങളും അവസാനിപ്പിക്കാന്‍ ആപ്പിള്‍ നടപടി തുടങ്ങിയത്. സാങ്കേതികവിദ്യ രംഗത്ത് മുന്നേറാനും പുതിയ മേഖലകളിലേക്ക് പ്രവേശിക്കാനും ലക്ഷ്യമിട്ടാണ് ഈ രണ്ടു പ്രോജക്ടുകളും പ്രഖ്യാപിച്ചത്. ഏത് ദിശയില്‍ പോകണമെന്നതിനെ കുറിച്ചും ചെലവ് നിര്‍ണയിക്കുന്നതിലും എക്‌സിക്യൂട്ടീവുകള്‍ക്കിടയില്‍ തീരുമാനം ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് കാര്‍ പ്രോജക്ട് വേണ്ടായെന്ന് വച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്‍ജിനീയറിംഗ്, വിതരണക്കാരന്‍, ചെലവ് എന്നി വെല്ലുവിളികള്‍ കാരണമാണ് സ്മാര്‍ട്ട്‌വാച്ച് ഡിസ്‌പ്ലേ പ്രോഗ്രാം അടച്ചുപൂട്ടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലുള്ള ആപ്പിളിന്റെ കാര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രധാന ഓഫീസില്‍ നിന്ന് മാത്രം 371 ജീവനക്കാരെയാണ് പറഞ്ഞുവിട്ടത്. ഒന്നിലധികം സാറ്റലൈറ്റ് ഓഫീസുകളിലെ നിരവധി ജീവനക്കാരെയും ബാധിച്ചു. ചില ജീവനക്കാരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ പേഴ്‌സണല്‍ റോബോട്ടിക്്‌സിലെ ജോലികളിലേക്ക് മാറ്റിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT