new fastag rule ഫയല്‍
Business

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

ഫാസ് ടാഗിനായി പാലിക്കേണ്ട നോ യുവര്‍ വെഹിക്കിള്‍ (കെവൈവി) പ്രക്രിയ നിര്‍ത്തലാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചത് ഇന്ന് പ്രാബല്യത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫാസ് ടാഗിനായി പാലിക്കേണ്ട നോ യുവര്‍ വെഹിക്കിള്‍ (കെവൈവി) പ്രക്രിയ നിര്‍ത്തലാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചത് ഇന്ന് പ്രാബല്യത്തില്‍. ഫെബ്രുവരി 1 മുതല്‍, ആക്ടിവേറ്റ് ചെയ്ത ഫാസ്ടാഗുകള്‍ക്ക് അധിക കെവൈസി പരിശോധന ആവശ്യമില്ല.

അതേസമയം പരാതി, ദുരുപയോഗം, പൊരുത്തക്കേടുകള്‍, അയഞ്ഞ ടാഗുകള്‍ എന്നിവ നിലനില്‍ക്കുന്നപക്ഷം ഫാസ്ടാഗ് പുന: പരിശോധനയ്ക്ക് വിധേയമാക്കും. പുതുക്കിയ സംവിധാനത്തില്‍ വാഹന വിശദാംശങ്ങള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്തം പൂര്‍ണ്ണമായും ബാങ്കുകള്‍ക്കാണ്.

ബാങ്കുകള്‍ വാഹന പരിശോധന നടത്തുകയും വിശദാശംങ്ങള്‍ ഡാറ്റ ബേസുമായി ഒത്തുനോക്കുകയും ചെയ്യും. ഓണ്‍ലൈനായി വാങ്ങിയ ഫാസ്ടാഗുകള്‍ക്കും ഈ പ്രക്രിയ ബാധകമാണ്. ആവര്‍ത്തിച്ചുള്ള കെവൈവി പരിശോധനകള്‍ ഡോക്യുമെന്റ് അപ്ലോഡുകള്‍, വൈകിയ സ്ഥിരീകരണം, ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് എന്നിവയ്ക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് നടപടി.

സാധുവായ രേഖകള്‍ ഉണ്ടായിരുന്നിട്ടും ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമമാക്കിയതിനുശേഷവും കെവൈവി ആവശ്യകതകള്‍ കാരണം അസൗകര്യങ്ങളും കാലതാമസവും നേരിട്ടിരുന്ന ലക്ഷക്കണക്കിന് സാധാരണ റോഡ് ഉപയോക്താക്കള്‍ക്ക് ഈ പരിഷ്‌കരണം ഗണ്യമായ ആശ്വാസം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

FASTag rule changed from february 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT